മുഴുക്കോട്ട് ചാൽ വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ‍ ഇനിയും നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

തുമ്പമൺ : ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചു തയാറാക്കിയ മുഴുക്കോട്ട് ചാൽ വിനോദസഞ്ചാരകേന്ദ്രം തുറക്കാൻ‍ ഇനിയും നടപടിയില്ല. 2018 കാലയളവിലാണ് പദ്ധതിയുടെ ഭാഗമായി നെടുങ്കോട്ട് പുഞ്ചയിലെ വിസ്തൃതമായ ചാൽ പുനരുദ്ധരിച്ചത്. വിനോദസഞ്ചാരം ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഇതിന്റെ പരിസരമാകെ ഇപ്പോൾ കാടുമൂടി. നിർമാണം പൂർത്തിയായ ശേഷം ഇത് തുറന്നിട്ടില്ല. തുമ്പമൺ ലോക ബാങ്കിൽ നിന്നുള്ള ഒരു കോടി രൂപയും പന്തളം ബ്ലോക്ക് പഞ്ചായത്തും തുമ്പമൺ പഞ്ചായത്തും 10 ലക്ഷം രൂപ വീതവും ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

ബോട്ടിങ് ഉൾപ്പെടെ സൗകര്യങ്ങൾ പദ്ധതി രൂപരേഖയിലുണ്ടായിരുന്നു. കുളത്തിനു സംരക്ഷണ ഭിത്തിയും കൈവരിയും നിർമിച്ചിട്ടുണ്ട്. ചുറ്റുമായി ടൈൽ പാകി റോഡും പണിതെങ്കിലും പിന്നീട് ശേഷിക്കുന്ന ജോലികൾക്ക് പണം തികയാതെ വന്നു. ഇതിനായി ഫണ്ട് കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതി പല മാർഗങ്ങൾ തേടിയെങ്കിലും ഫലമുണ്ടായില്ല. ചാലിലെ വെള്ളം മലിനമാകുന്നതൊഴിവാക്കാനുള്ള നടപടികളെങ്കിലും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...

റെക്കോർഡിട്ട് പഴനിയിലെ വരുമാനം : നൂറു കോടി രൂപ കടന്നു ; പഞ്ചാമൃത വിൽപന...

0
പൊള്ളാച്ചി : തമിഴ്നാട്ടിലെ പ്രമുഖ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ...

തേഞ്ഞ ടയറുമായി അപകടകരമായ സർവീസ് : കെഎസ്ആർടിസി ഉൾപ്പെടെ 8 ബസുകൾക്ക് എതിരെ നടപടി

0
ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ...