ഉത്തരാഖണ്ഡ്: ഗംഗാ നദിയയ്‌ക്ക് സമീപം കശാപ്പ് ശാലകൾ പാടില്ല അത് പുണ്യമായ നദിയെ മലിനമാക്കുന്നെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. നദിയുടെ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപ്പന ശാലകൾ നിരോധിക്കണമെന്നാണ് ഹൈക്കോടതി നിർദേശം ഗംഗയ്ക്ക് സമീപം മാംസം വില്‍ക്കുന്നത് നിരോധിച്ച ഉത്തരകാശി ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചു.
2016 ഫെബ്രുവരി 27 നാണ് ഗംഗാതീരത്ത് നിന്ന് 105 മീറ്റർ അകലെയുള്ള ഖുറേഷിയുടെ മാംസക്കട 7 ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉത്തരകാശി ജില്ലാ പഞ്ചായത്ത് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് നവിദ് ഖുറേഷി കോടതിയെ സമീപിച്ചു.തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് വിസമ്മതിച്ചതിൽ ഒരു തെറ്റുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങൾ രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിനും തദ്ദേശ സ്ഥാപനങ്ങൾക്കും അധികാരമുണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഖുറേഷിയുടെ ഹർജി തള്ളിയത്.
ഉത്തരകാശി ജില്ലയില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും വില്‍ക്കുന്നതിനും മാംസക്കട നടത്തുന്നവര്‍ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും ലൈസന്‍സ് നേടണമെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ മിശ്ര നിരീക്ഷിച്ചു. ഉത്തരാഖണ്ഡിന്റെ പ്രത്യേക പദവിയും ഉത്തരകാശി ജില്ലയില്‍ നിന്ന് ഉത്ഭവിക്കുന്ന ഗംഗ നദിയുടെ പവിത്രതയും കണക്കിലെടുത്താണ് ജില്ലാ പഞ്ചായത്ത് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നത് എന്ന് കോടതി പറഞ്ഞു.