ഓമല്ലൂർ : വഴിയോര കച്ചവടം നിരോധിച്ച് കളക്ടറുടെ ഉത്തരവ് നിലനിൽക്കെ ഓമല്ലൂരിൽ നിയമം പാലിക്കാതെ കച്ചവടം നടത്തുന്നതിനെതിരെ ഓമല്ലൂർ ഗ്രാമ സമിതി രംഗത്ത്.
കൊവിഡ് വ്യാപനത്തെ തുടർന്ന് പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടെ കണ്ടെയ്മെന്റ് സോണായിട്ടും വഴിയോര കച്ചവടം വർദ്ധിച്ചു വരുന്നതായി ഓമല്ലൂർ ഗ്രാമ സമതി ചൂണ്ടിക്കാട്ടി. ഉഴുവത്ത് ക്ഷേത്രത്തിന് സമീപവും കുരിശുംമൂട്ടിലുമാണ് കച്ചവട കേന്ദ്രങ്ങൾ. നാട്ടുകാരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റവും ഇവിടെ പതിവാണ്. കച്ചവടത്തെ എതിർത്ത കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ മർദിച്ച സംഭവവും ഉണ്ടായി. പഞ്ചായത്ത് ഭരണ സമതിയുടെ മൗനാനുവാദത്തോടെ കച്ചവടം നടക്കുന്നതെന്ന് സമിതി ആരോപിച്ചു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ അനധികൃതമായി നടത്തുന്ന വഴിയോരകച്ചവടങ്ങൾ നിറുത്തലാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഓമല്ലൂരിലെ വഴിയോരക്കച്ചവടത്തിനെതിരെ ഓമല്ലൂർ ഗ്രാമസമിതി രംഗത്ത്
RECENT NEWS
Advertisment