മഞ്ചേരി : കരണ്ട് ബില്ല് കുടിശ്ശിഖയെന്ന പേരില്‍ ഓണ്‍ലൈന്‍ വഴി വീട്ടമ്മയുടെ പണംതട്ടി. കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കോഴിക്കോട് മുക്കം സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായി. ബില്ല് കുടിശികയുണ്ടെന്ന് തെറ്റിധരിപ്പ് വ്യാജ അപ്ലിക്കേഷന്‍ വഴിയാണ് പണം തട്ടിയെടുത്തത്. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി കല്ലൂർ വീട്ടിൽ ഷിജിയുടെ മൊബൈൽ ഫോണിലേക്ക് കെ.എസ്.ഇ.ബിയില്‍ നിന്ന് എന്ന രീതിയില്‍ ഒരു സന്ദേശമെത്തിയത്. സന്ദേശത്തിൽ പറഞ്ഞതുപ്രകാരം വൈകീട്ടോടെ തിരിച്ചു വിളിച്ചു.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്നാണ് പരിചയപ്പെടുത്തിയത്. കഴിഞ്ഞ മാസത്തെ ബില്ലില്‍ ചെറിയ തുക കുടിശികയുള്ളതായി അറിയിച്ചു. ഫോണില്‍ സംസാരിച്ച ആള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് പത്ത് രൂപ അയച്ചുകൊടുക്കാൻ പറയുകയും ഫോണിലേക്കു വന്ന ഒ.ടി.പി. തിരിച്ചയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് തുടരെ തുടരെ രഹസ്യകോഡ് വന്നുകൊണ്ടിരുന്നപ്പോഴാണ് ഷിജി തൊട്ടടുത്ത വീട്ടിലെത്തി ബന്ധുവിന് ഫോണ്‍ നല്‍കിയത്. സംശയം തോന്നി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 3500 രൂപയോളം നഷ്ടപ്പെട്ടതായി മനസിലായി. തുടർന്ന് മുക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.