തിരുവനന്തപുരം : സംസ്ഥാനത്ത് ജില്ലകള്‍ കടന്നുള്ള യാത്രകള്‍ക്ക് പാസ് വേണമെന്ന നിലവിലുള്ള രീതി തുടരും. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് ഓണ്‍ലൈന്‍ വഴി പാസെടുക്കണമെന്നുള്ള രീതി നാലാംഘട്ട ലോക്ക്ഡൗണിലും തുടരാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചത്. ജില്ലകള്‍ കടന്നുള്ള യാത്രയ്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പാസ് തുടരുമെങ്കിലും പൊതുഗതാഗതം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസി ജില്ലകളില്‍ മാത്രം സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു. ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതി ഉള്ളവര്‍ക്ക് മാത്രമെ അനുവാദം നല്‍കുവെന്നാണ് ഉന്നതതല അവലോകന യോഗത്തിന്‍റെ തീരുമാനം. സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയുണ്ടാക്കി അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ജില്ല കടന്നുള്ള യാത്രയ്ക്ക് പാസ് നിർബന്ധം ; നിലവിലുള്ള രീതി തുടരും
RECENT NEWS
Advertisment