വ്യാപാരികള്‍ക്ക് ആശ്വാസം – ഇനിയും തോന്നുംപോലെ വാടക കൂട്ടാനും സെക്യൂരിറ്റി വാങ്ങാനും കഴിയില്ല ; പുതിയ വാടക കരാര്‍ നിയമവുമായി കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

വാർഷികമായി 5-10 ശതമാനം പരിധിക്കുള്ളിൽ മാത്രമേ വാടക വർധിപ്പിക്കാൻ പാടുള്ളൂ. ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളിൽ അത് രജിസ്റ്റർ ചെയ്തിരിക്കണം  

ഡൽഹി: രാജ്യത്തെ വളര്‍ന്നുവരുന്ന വാടക വിപണിയിൽ കൂടുതൽ കൃത്യതയും സുതാര്യതയും കൊണ്ടുവരുന്നതിനായി പുതിയ വാടക കരാര്‍ നിയമവുമായി കേന്ദ്രസര്‍ക്കാര്‍. മോഡൽ ടെനൻസി ആക്ടിനെയും സമീപകാല ബജറ്റ് പ്രഖ്യാപനങ്ങളെയും അടിസ്ഥാനമാക്കിയാണ് പുതുക്കിയ നിയമം. വാടകക്കാർക്കും വീട്ടുടമസ്ഥർക്കും ഒരുപോലെ സഹായകരമായ ഒരു സ്റ്റാൻഡേർഡ് സംവിധാനം സൃഷ്ടിക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലുടനീളം കൂടുതൽ ആളുകൾ വാടക വീടുകളിലേക്കും മറ്റ് അനുബന്ധ സാഹചര്യങ്ങളിലേക്കും മാറുന്ന സാഹചര്യത്തിലാണ് പുതിയ ചട്ടക്കൂട് നിലവിൽ വരുന്നത്.

ഓരോ വാടക കരാറും ഒപ്പിട്ട് രണ്ട് മാസത്തിനുള്ളിൽ അത് രജിസ്റ്റർ ചെയ്യണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. സ്റ്റേറ്റ് പ്രോപ്പർട്ടി രജിസ്ട്രേഷൻ പോർട്ടലുകളിലോ പ്രാദേശിക രജിസ്ട്രാർ ഓഫീസുകളിലോ ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തിയാക്കാം. കൃത്യസമയത്ത് രജിസ്റ്റര്‍ ചെയ്യാത്തവരില്‍നിന്ന് 5,000 രൂപ പിഴ ഈടാക്കും. 2025 ലെ നിയമപ്രകാരമുള്ള ഏറ്റവും നിർണായകമായ പരിഷ്കാരങ്ങളിൽ ഒന്നാണ് നിർബന്ധിത ഡിജിറ്റൽ വാടക കരാർ രജിസ്ട്രേഷൻ. ഓരോ വാടകകരാറും ഔദ്യോഗിക സർക്കാർ ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു. 2025 ലെ വാടക നിയമത്തിന്റെ പ്രത്യേകതകൾ 2025 ലെ വാടക കരാർ രജിസ്ട്രേഷൻ നിയമം, ഒരു വസ്തു വാടകയ്‌ക്കെടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ട് കക്ഷികൾക്കും നിയമപരമായ പരിരക്ഷ ഉറപ്പുനല്‍കുന്നു. തര്‍ക്കമുണ്ടാകുന്ന കേസുകളിൽ ശരിയായി രജിസ്റ്റർ ചെയ്ത കരാർ കോടതിയിൽ ഉറച്ച തെളിവായിത്തീരും. ഇത് തർക്ക പരിഹാരം കൂടുതൽ ലളിതമാക്കും.

വാടക തുക, സെക്യൂരിറ്റി ഡെപ്പോസിറ്റ്, വാടക വര്‍ധന, നോട്ടീസ് കാലയളവ് എന്നിവ രേഖയിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും നിയമം ഉറപ്പാക്കുന്നു. ഇത് അവ്യക്തത ഇല്ലാതാക്കുകയും ചൂഷണം തടയുകയും ചെയ്യും. വാടക തർക്കങ്ങൾ സാധാരണമായ മെട്രോപൊളിറ്റൻ നഗരങ്ങളിൽ പുതിയ നിയമം ഏറെ ഗുണം ചെയ്യും. ഡിജിറ്റൽ ഡോക്യുമെന്റേഷനിലൂടെ തട്ടിപ്പ് തടയാനും കഴിയും. രജിസ്റ്റർ ചെയ്ത എല്ലാ കരാറുകളും സർക്കാർ ഡാറ്റാബേസിൽ സൂക്ഷിക്കുന്നതിനാൽ വ്യാജ പേപ്പറുകളുടെയോ ഡ്യൂപ്ലിക്കേറ്റ് കരാറുകളുടെയോ സാധ്യത ഗണ്യമായി കുറയുന്നു. മറ്റൊരു പ്രധാന നേട്ടം സ്റ്റാൻഡേർഡ് വാടക വർധനവ് നിയമങ്ങളാണ്. വാടകക്കാർക്ക് 90 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നൽകിയതിനുശേഷം മാത്രമേ വാർഷികമായി 5-10 ശതമാനം പരിധിക്കുള്ളിൽ മാത്രമേ ഭൂവുടമകൾക്ക് വാടക വർധിപ്പിക്കാൻ കഴിയൂ. ഇത് വാടകക്കാർക്ക് ചെലവുകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുകയും പെട്ടെന്നുള്ള വാടക വർധനവ് തടയുകയും ചെയ്യുന്നു.

കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റിലും നിയന്ത്രണങ്ങളുണ്ട്. റെസിഡൻഷ്യൽ പ്രോപ്പർട്ടികൾക്ക് രണ്ട് മാസത്തെ വാടകയും വാണിജ്യ സ്ഥലങ്ങൾക്ക് ആറ് മാസത്തെ വാടകയും മാത്രമേ സെക്യൂരിറ്റിയായി സ്വീകരിക്കാനാകൂ. വാടക കരാർ രജിസ്ട്രേഷന് ഇരു കക്ഷികളും സാധുവായ രേഖകൾ നൽകണം. ആധാർ, പാൻ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി പോലുള്ള തിരിച്ചറിയൽ രേഖകൾ രജിസ്ട്രേഷനായി ഉപയോഗിക്കാം. കൂടാതെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് വീട്ടുടമസ്ഥർ വിൽപന രേഖ അല്ലെങ്കിൽ ഏറ്റവും പുതിയ കരമടച്ച രസീത് എന്നിവ ഹാജരാക്കണം. ഇരു കക്ഷികളും പരസ്പരം സമ്മതിച്ച നിബന്ധനകൾ വിശദീകരിക്കുന്ന വാടക കരാറിന്റെ കരട് പകർപ്പും നൽകണം.

കരാർ പരിശോധിക്കാൻ രണ്ട് സാക്ഷികളും ആവശ്യമാണ്. അവരുടെ തിരിച്ചറിയൽ രേഖകളും ഫോട്ടോഗ്രാഫുകളും സമർപ്പിക്കണം. പ്രക്രിയ വിപുലമാണെന്ന് തോന്നുമെങ്കിലും തെറ്റായ അവകാശവാദങ്ങൾ ഇല്ലാതാക്കുകയും വാടക നിബന്ധനകൾ നിയമപരമായി നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഓൺലൈൻ പോർട്ടലിൽ നേരിട്ട് രേഖകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ഡോക്യുമെന്റേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ കക്ഷികൾ ഡിജിറ്റലായോ സബ്-രജിസ്ട്രാർ ഓഫീസിൽ നേരിട്ടോ കരാറിൽ ഒപ്പിടണം, തുടർന്ന് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാവുന്നതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെന്നും വി...

0
തിരുവനന്തപുരം: കേരളത്തിൽ ​ഗവർണർ നേരിട്ട് ഭരണം തുടങ്ങിയിരിക്കു​കയാണെന്നും ആർഎസ്എസ് അജണ്ട കേരളത്തിൽ...

ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി : ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...

‘പ്രിയദർശിനി പദ്ധതി തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം’ ; ഹൈക്കോടതി

0
കൊച്ചി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമായി യുഡിഎഫ്...