തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും വർഗീയ അജണ്ടകൾക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്ത് ദരിദ്രരുടെ എണ്ണം കൂടുകയാണെന്നും ഭരിക്കുന്നവർ സമ്പന്നർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പന്നരെ അതിസമ്പന്നരാക്കാൻ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രിയമെന്നും പിണറായി വിജയൻ വിമർശിച്ചു. ഇന്ത്യയിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ അവഗണിച്ചുകൊണ്ടാണ് അതിസമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്ന നയങ്ങൾ കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ ദാരിദ്ര്യപ്പട്ടിക നോക്കിയാൽ ഏറ്റവും ഒടുവിലത്തെ സ്ഥാനങ്ങളിലാണ് നമ്മുടെ രാജ്യം.
അതേസമയം കോർപ്പറേറ്റുകൾക്ക് കേന്ദ്രം ഇളവുകൾ നൽകുന്നു. രാജ്യത്തെ മഹാഭൂരിഭാഗം വരുന്ന ജനങ്ങൾ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ പാപ്പരാകുമ്പോൾ സമ്പന്നർ അതിസമ്പന്നരായി മാറുന്നു. അതിസമ്പന്നർക്ക് എല്ലാവിധ പിന്തുണയും സഹായവും കേന്ദ്രം നൽകുന്നു. കോർപ്പറേറ്റുകൾക്കും അതിസമ്പന്നർക്കും വേണ്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ കടങ്ങളാണ് സർക്കാർ എഴുതിത്തള്ളുന്നത്. ഇത് യഥാർത്ഥത്തിൽ അവർക്ക് നൽകുന്ന ഒരു സൗജന്യമായി മാറിയിരിക്കുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.




























