തിരുവനന്തപുരം: കായിക മന്ത്രിയുടെത് അഹങ്കാരത്തിൻ്റെ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പട്ടിണിപാവങ്ങളെ അപമാനിച്ച ആൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും സതീശന്‍ പറഞ്ഞു.’കേരള രാഷ്ട്രീയത്തിന്റെ വരാന്തയിൽ കയറിനിന്ന ആരെങ്കിലും ഇത്തരത്തിലുള്ള പരാമർശം നടത്തുമോ? അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരമാണ് മന്ത്രിയുടെത്. മലയാളികളെ അപമാനിച്ചതാണിത്. അതിന്റെ സ്വാഭാവികമായൊരു പ്രതികരണമാണ് ഉണ്ടായത്. വിവാദ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പുപറയണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞുവെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കായിക മന്ത്രി ജാഗ്രത പാലിക്കേണ്ടതായിരുന്നു. നികുതി വർധിപ്പിച്ചതുകൊണ്ട് സാധാരണക്കാർ മാറി നിന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എന്നാല്‍ കാര്യവട്ടം ഏകദിനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.സി.എ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി പറഞ്ഞു. ഹെയിറ്റ് ക്യാമ്പയിനാണ് നടക്കുന്നത്. മന്ത്രി എന്തെങ്കിലും പറഞ്ഞെന് കരുതി കളി ബഹിഷ്കരിക്കരുതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. രൂക്ഷമായ ഭാഷയിലായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം. നഷ്ടം സർക്കാറിനു കൂടിയാണെന്നും പരാമർശക്കാർ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ മനസിലാക്കണമെന്നുമായിരുന്നു ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033