കൊച്ചി: പ്ലീഡർ നിയമന വിവാദത്തിൽ വെട്ടിലായി മുഖ്യമന്ത്രി വിഡി സതീശൻ. പ്ലീഡർ നിയമനം ലോയേഴ്സ് കോൺഗ്രസ് നൽകിയ ലിസ്റ്റിൽ നിന്ന് എന്ന പരാമർശത്തിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയതായി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി. ചട്ടപ്രകാരം എ ജി നൽകിയ ലിസ്റ്റിൽ നിന്നാണ് പ്ലീഡർമാരെ നിയമിക്കേണ്ടത്. പകരം സംഘടന നൽകിയ ലിസ്റ്റിൽ നിന്നും അഭിഭാഷകരെ നിയമിച്ചത് ഭരണഘടനാ ലംഘനമാണെന്നും പി രാജീവ് പറഞ്ഞു. പ്രതിപക്ഷത്തെ വിമർശിക്കാൻ കാണിക്കുന്ന താൽപര്യം നിയമങ്ങൾ പാലിക്കാൻ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് കഴിഞ്ഞ സർക്കാർ പ്ലീഡർമാരുടെ എണ്ണം വർധിപ്പിച്ചത്. അന്നത്തെ സർക്കാർ ഉത്തരവ് മുഖ്യമന്ത്രിയുടെ കൈവശം ലഭ്യമാണെന്നും പി രാജീവ് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതായും പറഞ്ഞു. 25 ജഡ്ജിമാരുള്ളത് 40 ആയപ്പോഴാണ് കഴിഞ്ഞ സർക്കാർ ജി പി മാരുടെ എണ്ണം വർദ്ധിപ്പിച്ചത്. യു ഡി എഫ് സർക്കാർ നടപടിക്രമങ്ങൾ പാലിക്കാതെയാണ് GP മാരുടെ എണ്ണം വർദ്ധിപ്പിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























