പാലക്കാട് : പെയിന്റിംഗ് തൊഴിലാളിയായ പാലത്തുറ സ്വദേശി വിജയനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പാലക്കാട് മധുക്കര പാലത്തുറയില്‍ എം.വിജയന്‍ കൊല്ലപ്പെട്ടത്. സ്ഥലത്തെ പൂവന്‍കോഴികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് യുവാക്കളുമായുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
മധുക്കര സ്വദേശി എസ്. ധനുഷ്(25), അറ്റ്‌ലാന്റിക് നഗറിലെ കോളേജ് വിദ്യാര്‍ത്ഥി ബിനാസ്(26), മലുമിച്ചാംപട്ടി എസ്.സാബിര്‍(24), പോത്തനൂര്‍ ഗുണേശ്വരപുരം ഹരിഹരന്‍(21), കോളേജ് വിദ്യാര്‍ത്ഥി സുഗരാപുരം സ്വദേശി ആര്‍.പരുത്തിവനിയ(22) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.