പാലക്കാട്: വോട്ടെടുപ്പ് ദിവസം കമ്മ്യൂണിസ്റ്റ്-ജനതാ പാർട്ടി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. വെണ്ണക്കരയിലെ ബൂത്തിൽ സിപിഎം- ബിജെപി സഖ്യം അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. യുഡിഎഫിന് കൃത്യമായ സ്വാധീനമുള്ള മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വോട്ടർമാരെ ഭീതിയിലാക്കാനാണ് ഇരുകൂട്ടരും ശ്രമിച്ചത്. എന്നാൽ ജനാധിപത്യബോധമുള്ള വോട്ടർമാർ ഇത്തരം അജണ്ടകളെ പരാജയപ്പെടുത്തും. എൽഡിഎഫ് സ്ഥാനാർഥി വന്നപ്പോൾ ബിജെപിക്കും ബിജെപി സ്ഥാനാർത്ഥി വന്നപ്പോൾ എൽഡിഎഫിനും യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. രണ്ടുകൂട്ടർക്കും എതിർപ്പ് യുഡിഎഫിനോടാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങൾ പലയാവർത്തി കമ്മ്യൂണിസ്റ്റ് ജനത കൂട്ടുകെട്ട് തുറന്നുകാട്ടിയത്. ബൂത്തിൽ പ്രവേശിക്കാനുള്ള അവകാശം സ്ഥാനാർത്ഥിക്കുണ്ട്. വെണ്ണക്കരയിൽ അടക്കം പലയിടത്തും സിപിഎമ്മും ബിജെപിയും നടത്തിയ ഗുണ്ടായിസത്തിനുള്ള മറുപടി തന്നെയാകും 23ലെ ഫലമെന്നും ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വോട്ട് രേഖപ്പെടുത്തിയ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നതായും രാഹുൽ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























