ഡബ്ലിൻ : അയർലൻഡിലെ കോർക്കിൽ വെള്ളിയാഴ്ച മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം ഇപ്പോഴും. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പാലക്കാട് സ്വദേശിനിയായ ദീപ ദിനമണി (38) കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞു തുടങ്ങിയത്. കൊലപാതക കേസിലെ പ്രതിയെന്ന് കരുതുന്ന ഭർത്താവ് റെജിൻ രാജൻ (41), കൊല്ലപ്പെട്ട ദീപ എന്നിവരെ കോർക്കിലെ മലയാളി സമൂഹത്തിന് അധികം പരിചയം ഇല്ലെങ്കിലും തങ്ങൾക്കിടയിൽ ഉണ്ടായ ഇത്തരം ദൗർഭാഗ്യകരമായ സംഭവത്തിന്റെ ഞെട്ടലിലാണ് മിക്കവരും. കോർക്ക് സിറ്റിയിൽ നിന്നും അഞ്ച് കിലോ മീറ്റർ മാത്രം അകലെയുള്ള കാർഡിനാൾ കോർട്ടിലെ വീടിനുള്ളിലാണ് ദീപയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകൻ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. ഇതേ തുടർന്നാണ് മകൻ കൊലപാതക സമയത്ത് വീട്ടിൽ ഇല്ലാതെ പോയത്. സംഭവത്തെ തുടർന്ന് മകന്റെ സംരക്ഷണംസോഷ്യൽ വെൽഫെയർ സംഘം ഏറ്റെടുത്തു. എന്നാൽ കൊലപാതകത്തിന് ദൃക്സാക്ഷിയായി ഒരാൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരോടൊപ്പം വാടക ഷെയർ ചെയ്തു അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു പെൺകുട്ടിയാണ് ദൃക്സാക്ഷി എന്നാണ് പറയപ്പെടുന്നത്.
തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന പാലക്കാട് സ്വദേശിയാണ് ദീപയെന്നും തൃശൂർ സ്വദേശിയാണ് റെജിനെന്നുമാണ് ഇരുവരെയും സംബന്ധിച്ച് ലഭ്യമാകുന്ന വിവരം. കോർക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന ആൾട്ടർ ഡോമസ് ഫണ്ട് സർവീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ദീപ ജോലിയിൽ പ്രവേശിച്ചത്. അതിന് ശേഷം ഉടൻ തന്നെ ഭർത്താവ് റെജിൻ രാജനെയും മകനെയും ദീപ അയർലൻഡിൽ ആശ്രിത വിസയിൽ എത്തിക്കുകയായിരുന്നു.
കൊലപാതകത്തെ തുടർന്ന് ടോഗർ ഗാർഡ കസ്റ്റഡിയിലെടുത്ത ദീപയുടെ ഭർത്താവ് റെജിൻ രാജനെ ഇന്ന് രാവിലെ കോർക്ക് ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിങിൽ ഹാജരാക്കി. ഇന്ന് പുലർച്ചെ ടോഗർ ഗാർഡ് സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തതായി ഡിറ്റക്ടീവ് ഗാർഡ അലൻ ജോൺസൻ പറഞ്ഞു. പ്രത്യേക സിറ്റിങിൽ കോടതിയുടെ ചോദ്യങ്ങൾക്ക് പ്രതി മറുപടി നൽകിയില്ല. കൊലപാതകക്കുറ്റം ചുമത്തിയതിനാൽ ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിക്കാത്തതിനാൽ പ്രതിയെ റിമാൻഡിൽ പ്രവേശിപ്പിച്ചു.
ജൂലൈ 20 വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാകണമെന്നാണ് കോർക്ക് ജില്ലാ കോടതിയുടെ ഉത്തരവ്. റെജിന് വരുമാന മാർഗമുള്ള ജോലി ഇല്ലാത്തതിനാൽ നിയമ സഹായത്തിന് അപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ കോടതി ജഡ്ജ് ഒലാൻ കെല്ലെഹർ നിയമ സഹായം അനുവദിച്ചിട്ടുണ്ട്. അഭിഭാഷകനായി എഡ്ഡി ബർക്കിനെയാണ് നിയോഗിച്ചിരിക്കുന്നത്. തന്റെ കക്ഷിക്ക് കസ്റ്റഡിയിൽ ഇരിക്കെ ആവശ്യമായ വൈദ്യസഹായം നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. ജഡ്ജി ഒലാൻ കെല്ലെഹർ ഇതിന് അനുമതി നൽകി. പന്ത്രണ്ട് വർഷത്തോളം പ്രവർത്തി പരിചയമുള്ള പ്രഗത്ഭയായ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരുന്നു ദീപ ദിനമണി.
ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലായി ഇൻഫോസിസ്, അമികോർപ്പ്, അപ്പക്സ് ഫണ്ട് സർവീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മരിച്ച യുവതിയുടെ കുടുംബത്തെ സഹായിക്കുന്നതിന് കോർക്കിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. മൃതദേഹം നടപടി ക്രമീകരണങ്ങൾ പൂർത്തീകരിച്ച് നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നതായി വിവിധ സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033