പാലാ : പാലാ നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും പിടിയിൽ. അന്യ ജില്ലകളിൽനിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ഫോണിലൂടെ ഇടപാടുകാരുമായി കരാർ ഉറപ്പിച്ച് വൻതുകയ്ക്ക് എത്തിച്ചുനൽകുകയായിരുന്നു. നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ ഹാഷിം(51) ഇടപാടുകാരനായ കിടങ്ങൂർ സ്വദേശി ജോസുകുട്ടി തോമസും ആണ് പിടിയിലായത്.
കേന്ദ്രത്തിലുണ്ടായിരുന്ന അന്യജില്ലക്കാരായ നാല് സ്ത്രീകളും ഇവരോടൊപ്പം പിടിയിലായി. പാലാ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയതെന്ന് എസ്.എച്ച്.ഒ. കെ.പി.തോംസൺ പറഞ്ഞു. മൂന്നുമാസമായി കേന്ദ്രം പ്രവർത്തിച്ചു വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.






























