പത്തനംതിട്ട: പന്തളം സർവീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യാൻ സി.പി.എം തീരുമാനം. ബാങ്കുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിച്ച് ക്രമക്കേടുകൾ അന്വേഷിക്കാനും പാർട്ടി തീരുമാനിച്ചു. ഇന്നലെ ചേർന്ന അടിയന്തര ഏരിയ കമ്മറ്റി യോഗത്തിലാണ് നടപടികളുമായി മുന്നോട്ട് പോകാൻ സി.പി.എം തീരുമാനിച്ചത്. പന്തളം സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെ ചൊല്ലി കോൺഗ്രസും ബിജെപിയും സമരം ശക്തമാക്കിയതോടെയാണ് ജീവനക്കാരനെ പിരിച്ച് വിടാൻ സി.പി.എം തീരുമാനിച്ചത്.
മുൻ ഏരിയ സെക്രട്ടറിയുടെ മകനും സി.പി.എം പ്രവർത്തകനുമായ അർജുൻ പ്രമോദിന് ഇതിന്റെ ഭാഗമായി ഇന്ന് സസ്‌പെൻഷന് ഓർഡർ കൈമാറും. തുടർന്ന് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ആഭ്യന്തര അന്വേഷണ കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചു. സഹകാരികൾ പണയം വെച്ച സ്വർണം അർജുൻ മറ്റൊരു ബാങ്കിൽ മറിച്ച് പണയം വെച്ചതായി ബോധ്യപ്പെട്ടതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ സിപിഎം തീരുമാനിച്ചത്. അന്വേഷണം പൂർത്തീകരിച്ച ശേഷം ഇയാളെ ജോലിയിൽ നിന്ന് പിരിച്ച് വിടാനും ഇന്നലെ ചേർന്ന അടിയന്തര ഏരിയ കമ്മറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു നിർദേശം നൽകി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033