പന്തളം : പന്തളം പോലീസ് ക്വാർട്ടേഴ്സ് ഭൂമി കാടുകയറി. 38 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ മുമ്പ് ഇവിടെ ഉണ്ടായിരുന്നു. പന്തളത്ത് പോലീസ് സ്റ്റേഷൻ ആരംഭിക്കും മുമ്പേ മാവേലിക്കര സ്റ്റേഷന്റെ ഭാഗമായിരുന്നു ഇവിടുത്തെ ക്വാട്ടർട്ടേഴ്സ്. എന്നാൽ കാലാന്തരത്തിൽ 80 വർഷം മുമ്പ് പണിതകെട്ടിടങ്ങൾ മേൽക്കൂരകൾ തകർന്ന് ഭിത്തികൾ വിണ്ടുകീറി നിലംപൊത്തി. അതോടെ താമസക്കാരും പൂർണമായി ഒഴിവായി. പന്തളത്ത് സി.ഐ ഓഫീസ് അനുവദിച്ചപ്പോൾ ഇവിടുത്തെ ക്വാർട്ടേഴ്‌സ് കെട്ടിടത്തിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. കമ്മ്യൂണിറ്റി പോലീസ് റിസോഴ്‌സ് സെന്ററും ഇവിടെയുണ്ടായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുമ്പ് വരെ പന്തളം സ്റ്റേഷനിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ സേനാഅംഗങ്ങളും കൃഷി വകുപ്പുമായി ചേർന്ന് ഇവിടെ കപ്പ, വാഴ, പയർ, പാവൽ, പടവലം, വഴുതന, കോവൻ, ചീര തുടങ്ങി വിവിധയിനം വിളകൾ കൃഷി ചെയ്തിരുന്നു. ഇപ്പോൾ പന്നിയുടെ ശല്യം രൂക്ഷമായതോടെ കൃഷിയും മുടങ്ങി. ചുറ്റുമതിലുണ്ടായിരുന്നതും തകർച്ചയിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1