റെയിൽവേ സ്റ്റേഷനുകളില്‍ പാർക്കിംഗ് ഫീസ്‌ കുത്തനെ കൂട്ടി : മിക്ക സ്റ്റേഷനുകളിലും അടിസ്ഥാന സൌകര്യങ്ങളില്ല

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ പാർക്കിംഗ് ഫീസ്‌ കുത്തനെ ഉയര്‍ത്താന്‍ റെയില്‍വേ തീരുമാനമെടുത്തിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാല്‍ യാത്രക്കാരുടെ വാഹനങ്ങൾക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് ഒരുക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. 2025 ഫെബ്രുവരി മാസത്തിലാണ് പാർക്കിംഗ് നിരക്ക് 20 മുതൽ 30 ശ തമാനം വരെ വർധിപ്പിക്കാൻ റെയിൽവേ തീരുമാനമെടുത്തത്. ഈ വർധന ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. പുതിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും (നിലവിൽ അഞ്ച് രൂപ) എട്ടു മണിക്കൂർ വരെ 20 രൂപയും (നിലവിൽ 15 രൂപ), 24 മണിക്കൂർ വരെ 30 രൂപയുമാണ് (നിലവിൽ 20 രൂപ) ഈടാക്കുന്നത്. ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ അതിന് 10 രൂപ അധികം നൽകണം. 24 മുതൽ 48 മ ണിക്കൂർ വരെയുള്ള ഇരുചക്രവാഹന പാർക്കിംഗ് നിരക്ക് 50 രൂപയിൽ നിന്ന് 60 രൂപയായി ഉയർന്നു. ഇതേ സമയപരിധിയിൽ കാറിന്റെ നിരക്ക് 100 രൂപയിൽ നിന്ന് 180 രൂപയായി വർദ്ധിച്ചു.

ഇതിനുമുൻപ് 2017 ലാണ്  റെയിൽവേ പാർക്കിംഗ് ഫീസ് പരിഷ്കരിച്ചത്. എട്ട് വർഷത്തിനു ശേഷമാണ് ഇപ്പോൾ വീണ്ടും നിരക്ക് വർധിപ്പിക്കുന്നത്. നിർത്തുന്ന ട്രെയിനുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷന് കീഴിൽ ഒന്നാം കാറ്റഗറിയിൽ ഉൾപ്പെടുന്ന ചെങ്ങന്നൂരിൽ ഇരുചക്ര വാഹനങ്ങൾക്ക് ഒരു മാസ ത്തെ പാർക്കിംഗ് നിരക്ക് 360 രൂപയിൽ നിന്ന് 600 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നിരക്ക് വർധിപ്പിച്ചതിന് ആനുപാതികമായ സൗകര്യങ്ങൾ സ്റ്റേഷനിൽ ലഭ്യമല്ലെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി. പഴയ ശുചിമുറി സമുച്ചയത്തിന് സമീപ ത്തും പിൽഗ്രിം ഷെൽട്ടറിന് സമീപത്തുമുള്ള തുറസായ സ്ഥലങ്ങളിലാണ് ഇപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മരത്തണലിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ പക്ഷികൾ കാഷ്ഠിക്കുന്നത് പതിവായതോടെ വാഹനങ്ങൾ വൃത്തികേടാകുന്നതും യാ ത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു. ഇരുചക്രവാഹനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്തെങ്കിലും ഒരു മേൽക്കൂര നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി നിലനില്‍ക്കുന്നു.

പാർക്കിംഗ് ഏരിയായുടെ കരാർ നൽകുകയാണ് റെയിൽവേ പതിവായി ചെയ്യുന്നത്. അതിനാൽ സ്ഥിരം നിർമ്മാണങ്ങൾ ഇവിടെ അനുവദിക്കാൻ കഴിയില്ലെന്നാണ് റെയിൽവേയുടെ നിലപാട്. താൽക്കാലികമായി ടാര്‍പാളിന്‍ കെട്ടിയെങ്കിലും വാഹനങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അതേസമയം മേൽക്കൂര നിർമ്മിക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റെയില്‍വേ കൊമേഴ്ഷ്യൽ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ പുരോഗതി എത്രത്തോള മുണ്ടെന്നും വ്യക്തമല്ല. ചെങ്ങന്നൂരിന് പുറമെ സമീപത്തുള്ള ചെറിയനാട് റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗും തുറസായ സ്ഥലത്താണ്. എന്നാൽ ഇവിടെ കരാർ പുതുക്കിയിട്ടില്ലാത്തതിനാൽ നിലവിൽ പാർക്കിംഗ് സൗജന്യമാണ്. ഉയർന്ന പാർക്കിംഗ് നിരക്ക് ഈടാക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്ത റെയിൽവേയുടെ നടപടി യാത്രക്കാർക്കിടയിൽ വലി യ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ പ്രവവർത്തകനായ ബി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

മെഴ്സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

0
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ...

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...