അടവി – കുട്ടവഞ്ചി തൊഴിലാളികൾ നാളെമുതല്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചി തുഴച്ചിൽ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടവഞ്ചി തൊഴിലാളികൾ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി.

കുട്ടവഞ്ചി തൊഴിലാളികൾ ട്രിപ്പിന് 450 രൂപയും ഇൻസെന്റീവും ലഭിച്ച് ജോലി ചെയ്തുവരുകയായിരുന്നു. എന്നാൽ ലോക് ഡൌണിന് ശേഷം കോന്നി റേഞ്ച് ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ട് മാസത്തേക്ക് ആനുകൂല്യങ്ങൾ ഇല്ലാതെ ജോലി ചെയ്യാമെന്നും അതിനുശേഷം ആനുകൂല്യങ്ങൾ നൽകാമെന്ന ധാരണയിൽ ജോലി ആരംഭിക്കുകയും ചെയ്തു. മൂന്ന് മാസമാണ് ഈ ധാരണയിൽ ജോലി ചെയ്തത്. എന്നാൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ തിരക്ക് വർധിച്ചിട്ടും ആനുകൂല്യങ്ങൾ ലഭിച്ചില്ല.

കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ മറ്റ് ജീവനക്കാർക്ക് മാസം മുഴുവൻ ജോലി ലഭിക്കുമ്പോള്‍ കുട്ടവഞ്ചി തൊഴിലാളികൾക്ക് കുറഞ്ഞ തൊഴിൽ ദിനങ്ങളാണ്  നല്‍കിയിരിക്കുന്നത്. തുച്ഛമായ ശമ്പളത്തിൽ നിന്ന് അഞ്ഞൂറ് രൂപ തിരിച്ച് പിടിക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുന്നില്ല. മുൻകാലങ്ങളിൽ ലഭിച്ചിരുന്ന തൊഴിൽ ദിനങ്ങൾ തിരിച്ച് നൽകണമെന്നും അല്ലാത്ത പക്ഷം ഡിസംബർ നാലാം തീയതി മുതൽ കുട്ടവഞ്ചി തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്നും തൊഴിലാളികൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...