അടൂർ: താലൂക്കിലെ റേഷൻ കടകളിൽ സ്റ്റോക്ക് ഉണ്ടായിട്ടും നീല, വെള്ള കാർഡുകൾക്ക് അരി നൽകുവാൻ സാധിക്കാത്തത് റേഷൻ വ്യാപാരികളും കാർഡുടമകളും തമ്മിൽ തർക്കത്തിനു കാരണമാകുന്നു. മറ്റ് താലൂക്കുകളിൽ ഒന്നുമില്ലാത്ത സാങ്കേതികത്വത്തിന്റെ പേരിൽ അടൂർ താലൂക്കിലെ റേഷൻവിതരണം താറുമാറാകുകയാണ്.
മൈനസ് ബില്ലിംഗ് സന്പ്രദായം ഗവണ്മെന്റ് അംഗീകരിച്ചതുകൊണ്ടാണ് സ്റ്റോക്ക് കുറവുള്ള സാധനങ്ങൾ സ്റ്റോക്ക് ഉള്ളതിൽ നിന്നും കാർഡുടമകൾക്ക് നൽകിയിരുന്നത്.
മൈനസ് ബില്ലിംഗ് സന്പ്രദായം ഗവണ്മെന്റ് നിർത്തിയതിനെ തുടർന്നാണ് അടൂർ താലൂക്കിൽ അരി വിതരണം നടത്താൻ കഴിയാതിരിക്കുന്നതെന്ന് പറയുന്നു.
എന്നാൽ മാസാവസാനം എത്തിയിട്ടും പ്രതിസന്ധി പരിഹരിക്കുന്നതിൽ അധികൃതരുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് റേഷൻ വിതരണക്കാർ പറഞ്ഞു.