പത്തനംതിട്ട: മാരുതിയുടെ അംഗീകൃത ഡീലര്‍ ആയ പത്തനംതിട്ട ഇൻഡസ് മോട്ടോഴ്‌സ് കമ്പനി മാനേജിംഗ് ഡയറക്ടർ 7,04,033 രൂപ നൽകാന്‍ പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി. കുമ്പഴ മേലേമണ്ണിൽ റോബി ഫിലിപ്പ് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് ഈ വിധി ഉണ്ടായത്. എതിർകക്ഷിയായ പത്തനംതിട്ട ഇൻഡസ് മോട്ടോഴ്‌സ് കമ്പനിയില്‍ (മാരുതി ഡീലർ) ൽ നിന്നും 2014 ജൂലൈ മാസത്തിൽ 6,44,033 രൂപാ വില നൽകി മാരുതി സ്വിഫ്റ്റ് ഡിസയര്‍ വി.ഡി.ഐ.എം മോഡല്‍ കാർ ബ്രാന്‍ഡ് ന്യൂ ആയി ബുക്ക് ചെയ്ത് വാങ്ങിയിരുന്നു. ഈ കാർ ഉപയോഗിച്ചുവരവെ 2015 ഡിസംബർ മാസത്തിൽ ഈ ബോണറ്റ് ഭാഗത്തെ പെയിന്റ് പൊരിഞ്ഞ് ഇളകാൻ തുടങ്ങി. ഈ വിവരം ഇന്‍ഡസില്‍ എത്തി ബോദ്ധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഓരോ ഒഴിവുകൾ പറഞ്ഞ് റോബിയെ പറഞ്ഞു വിടുകയാണു ചെയ്‌തത്. ഇതിൽ സംശയം തോന്നിയ റോബി കാറിന്റെ സര്‍വ്വീസ് റെക്കോര്‍ഡ് പരിശോധിച്ചപ്പോൾ ഈ കാര്‍ 30.04.2014 ൽ കോതമംഗലത്ത് 64,408 രൂപയുടെ ബോഡി റിപ്പയറിംങ് വര്‍ക്ക് ചെയ്യുകയും ക്ലെയിം വാങ്ങിയിട്ടുളളതുമാണെന്ന് മനസിലായി. ഈ കാറാണ് ബ്രാന്‍ഡ് ന്യൂ എന്നും പറഞ്ഞു വിശ്വസിപ്പിച്ച് വിറ്റത്. ഇതിനെതിരെയാണ് ഹർജികക്ഷി ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ പരാതി നൽകിയത്.
ഹർജി ഫയലിൽ എടുത്ത കമ്മീഷൻ ഇരുകക്ഷികൾക്കും നോട്ടീസ് അയക്കുകയും രണ്ട് കക്ഷികളും കോടതിയിൽ ഹാജരായി തെളിവുകൾ നൽകുകയും ചെയ്തു. തെളിവുകൾ പരിശോധിച്ച കമ്മീഷന് ഈ വാഹനം കോതമംഗലം ഇന്‍ഡസില്‍ 19.05.2014 ൽ 22,840 രൂപയുടേയും 30.04.2014 ൽ 43,567 രൂപയുടേയും ബോഡി റിപ്പയർ വർക്ക് ചെയ്തതാണെന്ന് ബോദ്ധ്യപ്പെടുകയുണ്ടായി. കമ്പനിയുടെ ഒറിജിനൽ പെയിന്റ് അല്ല ബോണറ്റിന് അടിച്ചിരിക്കുന്നതെന്നും ബോദ്ധ്യപ്പെടുകയുണ്ടായി. ഹർജികക്ഷിയെ മനപൂർവ്വമായി കബളിപ്പിക്കണമെന്നുളള ഉദ്യേശത്തോടുകൂടിയാണ് എതിർകക്ഷി പ്രവർത്തിച്ചതെന്നും കാറിന്റെ വിലയായ 6,44,033 രൂപ കമ്മീഷനിൽ ഹർജി ഫയൽ ചെയ്ത 31.05.2019 മുതൽ 9% പലിശയോടു കൂടി നൽകാനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചിലവിനത്തിൽ 10,000 രൂപയും ചേർത്ത് 7,40,033 രൂപയും പലിശയും എതിർകക്ഷി ഹർജികക്ഷിക്കു നൽകണമെന്ന്
കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്‌താവിക്കുകയായിരുന്നു. >>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ക്ക് >> https://pathanamthittamedia.com/category/financial-scams/
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.