കെടുകാര്യസ്ഥതയുടെ പര്യായമായി പത്തനംതിട്ട ജില്ലാ ജയില്‍ നിര്‍മ്മാണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  കെടുകാര്യസ്ഥതയുടെ പര്യായമായി പത്തനംതിട്ട ജില്ലാ ജയില്‍ നിര്‍മ്മാണം. പണി തുടങ്ങിയിട്ട് എഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാ ജയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുകയാണ്. പുതിയ കെട്ടിടം നിര്‍മ്മിക്കുവാന്‍വേണ്ടി  2018ലാണ് പത്തനംതിട്ട കണ്ണങ്കരയിലുള്ള ജില്ലാ ജയിലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ വിവിധ കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളെ സമീപ ജില്ലകളിലെ ജയിലുകളിലേക്കാണ് മാറ്റുന്നത്. ഇതോടെ  സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടിയിരുന്ന ഈ ജയിലുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി.

കൊല്ലം, തിരുവനന്തപുരം, കൊട്ടാരക്കര, അട്ടക്കുളങ്ങര, മാവേലിക്കര എന്നിവടങ്ങളിലെ സബ് ജയിലുകളിലേക്കാണ് പത്തനംതിട്ട ജില്ലയിലെ പ്രതികളെ ഇപ്പോള്‍ റിമാന്റ് ചെയ്യുന്നത്. ദൂരം കാരണം ജയിലിലേക്കും കോടതിയിലേക്കും പ്രതികളെ കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്രതികളെ കൊണ്ടുപോകാന്‍ പോലീസ് വാഹനത്തിന്റെ അഭാവമുള്ളതിനാല്‍ പലപ്പോഴും കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ ആണ് പ്രതികളെ കൊണ്ടുപോകുന്നത്.

2019 ലാണ് പുതിയ ജില്ലാ ജയില്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. വിവിധ കാരണങ്ങളാല്‍ പല തവണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. പാറനിറഞ്ഞ പ്രദേശമായതിനാല്‍ സെപ്ടിക് ടാങ്കുകള്‍ സ്ഥാപിക്കുവാനുള്ള ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. ആധുനിക രീതിയില്‍ നിര്‍മ്മാണം ആരംഭിക്കുവാനുള്ള അനുമതി ലഭിച്ചതോടെ ആണ് നിര്‍മ്മാണം വീണ്ടും തുടങ്ങിയത്. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. ഒന്നാം ഘട്ട നിര്‍മ്മാണത്തില്‍ മൂന്നാമത്തെ ബ്ലോക്കും രണ്ടാം ഘട്ട നിര്‍മ്മാണത്തില്‍ ഒന്നും രണ്ടും ബ്ലോക്കുകളുമാണ് ഉള്‍പ്പെടുക. മൂന്നാമത്തെ ബ്ലോക്കില്‍ ആയിരിക്കും പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.

പത്തനംതിട്ട ജില്ലയിലെ 23 സ്റ്റേഷനുകളില്‍ നിന്നുള്ള റിമാന്റ് പ്രതികളെയാണ് ജില്ല ജയിലില്‍ പാര്‍പ്പിക്കുന്നത്. പുതിയ ജയിലില്‍ 180 തടവുകാര്‍ക്ക് കഴിയുവാനാകും. ചതുരാകൃതിയില്‍ മൂന്ന് ബ്ലോക്കുകളായാണ് ജയില്‍ നിര്‍മ്മിക്കുന്നത്. ആദ്യത്തെ ബ്ലോക്കില്‍ രണ്ട് നിലയും ബാക്കി രണ്ട് ബ്ലോക്കുകള്‍ മൂന്ന് നിലകളിലുമാണ്. താഴത്തെ നില പൂര്‍ണ്ണമായി ജയിലിന് ഉപയോഗിക്കാം. മൂന്ന് നിലകളിലായി 19 ഇരട്ട സെല്ലും 17 സിംഗിള്‍ സെല്ലുമാണ് ഉള്ളത്. ഒരു ഇരട്ട സെല്ലില്‍ പത്ത് പേരെയും സിംഗിള്‍ അഞ്ച് പേരെയും പാര്‍പ്പിക്കാം. 5269 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ 82 സെന്റില്‍ ആണ് ജില്ലാ ജയിലുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒന്നാമത്തെ നിലയ്ക്ക് 5.5 കോടി രൂപയും രണ്ടും മൂന്നും നിലകള്‍ക്കായി 12.5 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ ജയിലിന്റെ  കാരാര്‍ അവസാനിക്കാറായതോടെ കരാര്‍ പുതുക്കി പണി വേഗത്തിലാക്കാനാണ് അധികൃതരുടെ ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...