Thursday, July 10, 2025 12:08 am

കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് കളിമൺപാത്ര നിർമ്മാണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് എന്ന മഹാമാരി എല്ലാ മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടയിൽ ജില്ലയിലെ കളിമൺ പാത്ര നിർമ്മാണമേഖലയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കളിമൺപാത്ര നിർമ്മാണം പരമ്പരാഗത തൊഴിലായി സ്വീകരിച്ച നിരവധി പേരാണ് പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളത്. എന്നാൽ അവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കോവിഡ് എന്ന മഹാമാരി കടന്നു വന്നതോടെ ജീവിത താളം അപ്പാടെ തെറ്റി. ഇതോടെ പരമ്പരാഗതമായി ചെയ്തു വരുന്ന കളിമൺപാത്ര നിർമ്മാണം ഉപേക്ഷിച്ച് ഉപജീവനത്തിനായി മറ്റു തൊഴിൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇവർ. മാന്നാർ, പരുമല, കടപ്ര മേഖലകളിലായി നൂറോളം കൂടുംബങ്ങൾ കളിമൺപാത്ര നിർമ്മാണമേഖലയെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരാണ്.

വർഷങ്ങളായി മൺപാത്ര നിർമ്മാണമേഖല കുലത്തൊഴിലായി തുടർന്ന് വരുമാനത്തേക്കാൾ കുല തൊഴിലിൽ അഭിമാനം കൊള്ളുന്നവരാണ് മാന്നാറിലെ പതിനാലോളം കുടുംബങ്ങൾ. എന്നാൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിഷു, ഓണം, പെരുന്നാൾ ,വിവിധ വ്യാപാര-പ്രദർശനമേളകൾ എന്നിവയെല്ലാം നിലച്ച സാഹചര്യത്തിൽ ഇവരുടെ വരുമാന മാർഗ്ഗങ്ങൾ പൂർണമായും അടഞ്ഞു. ഈ വിശേഷാവസരങ്ങൾ കണക്കാക്കി മാസങ്ങൾക്ക് മുൻപേ നിർമ്മിച്ച വിവിധ തരത്തിലുള്ള മൺപാത്രങ്ങൾ എല്ലാം ആർക്കും വേണ്ടാതെ കെട്ടിക്കിടക്കുകയാണ്. സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തയും ഇവർക്ക് തിരിച്ചടിയായി മാറി അതിനാൽ മറ്റു തൊഴിലുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ.

ഇപ്പോൾ നിർമ്മാണത്തിനാവശ്യമായ കളിമണ്ണ് ലഭിക്കാത്തത് വൻ പ്രതിസന്ധിയാണ് ഈ മേഖലയിൽ സൃഷ്ടിക്കുന്നത്. ജിയോളജി വകുപ്പിൻ്റെ നിയമകുരുക്ക് മറികടക്കുകയെന്നതാണ് ഈ മേഖലയിലുള്ളവർ നേരിടുന്ന പ്രധാന വെല്ലുവിളി. മണ്ണിൽ അമിതമായി ചെളി കലരുന്നതും ഇവർക്ക് തിരിച്ചടിയാണ് അതോടൊപ്പം കളിമണ്ണ് ലഭിച്ചാൽ തന്നെ ഒരു ലോഡ് കളിമണ്ണിന് പന്ത്രണ്ടായിരം രൂപയാണ് നൽകേണ്ടത്. ഓരോ ദിവസവും നിർമ്മാണ ചിലവും ഉയരുകയാണ്. പലർക്കും പ്രായാധിക്യം മൂലം കളിമണ്ണ് പഴയതുപോലെ ചവിട്ടി കുഴയ്ക്കാൻ കഴിയുന്നതുമില്ല. അതിനാൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് മണ്ണ് കുഴയ്ക്കുന്ന യന്ത്രങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകണമെന്നും ഈ മേഖലയെ രക്ഷപ്പെടുത്താൻ വേണ്ട സഹായം സർക്കാർ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നാനച്ഛന് പതിനഞ്ച് കൊല്ലം കഠിന തടവും 45,000 രൂപ...

0
തിരുവനന്തപുരം: പത്തു വയസുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ മൂന്നാനച്ഛൻ അനിൽ...

സംസ്കൃത സർവ്വകലാശാല എം. എസ്. ഡബ്ല്യൂ., ഡിസാസ്റ്റർ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ., എം....

ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത 25കാരന്‍ പിടിയില്‍. ഷിംലയിലാണ്...

ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു

0
ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്‌കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ...