കണമല : പമ്പാനദിയിലെ കണമല കടവിൽ കുളിക്കാൻ ഇറങ്ങുന്നത് സുരക്ഷാ മുൻകരുതൽ ഒന്നുമില്ലാതെ. മുന്നറിയിപ്പ് നിർദേശങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ നദിയിലെ ഒഴുക്കിലേക്ക് ഭക്തർ ഇറങ്ങുന്നുണ്ടെന്നു പോലീസ് പറഞ്ഞു. വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ അടിന്തി രമായി സ്ഥാപിക്കണം. ഫോൺ നമ്പറുകൾ ബോർഡിൽ പ്രദർശിപ്പിക്കണം. അതുപോലെ ലൈഫ് ഗാർഡിന്റെ സേവനം ഏർപ്പെടുത്തണമെന്നും ഉൾപ്പെടെ വിവിധ സുരക്ഷാ നിർദേശങ്ങൾ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടായി സമർപ്പിച്ചിരുന്നു. എന്നാൽ നടപടികൾ ഒന്നുമുണ്ടായില്ല.
കഴിഞ്ഞ ദിവസം തീർഥാടകർ നദിയുടെ മധ്യഭാഗത്തേക്ക് ഇറങ്ങി കുളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തകൻ എബി കാവുങ്കൽ ഇക്കാര്യം കാഞ്ഞിരപ്പള്ളി തഹസിൽദാറെ അറിയിച്ചതിനെത്തുടർന്നു രണ്ടു ദിവസമായി പോലീസ് എത്തി ഭക്തർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഇതിനായി സ്ഥിരം സേവനം നടത്താൻ പോലീസിനു കഴിയുന്നില്ല. ശബരിമല നട അടയ്ക്കുന്നതുവരെ ലൈഫ് ഗാർഡിന്റെ സേവനം ഉണ്ടെങ്കിൽ അപകടസാധ്യത തടയാനാകും.






























