അഞ്ചലില്‍ സിവില്‍ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ചതിന് പിന്നിൽ വ്യക്തിവിരോധമെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അഞ്ചലില്‍ സിവില്‍ പോലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ചതിന് പിന്നിൽ വ്യക്തിവിരോധമെന്ന് കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ രണ്ട് യുവതികളാണെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ യുവതികളിൽ ഒരാൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആർച്ചൽ സ്വദേശി വിവേകിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശിനിയും സുഹൃത്തായ  വയനാട് സ്വദേശിനിയും പിടിയിലായത്. യുവതികളിൽ ഒരാൾ  കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതി വിഷം കഴിച്ചത്.

മുൻകൂട്ടി ആസൂത്രണം ചെയ്താണ് യുവതികൾ ബൈക്ക് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. യുവതികളിലൊരാളുമായി പോലീസുദ്യോഗസ്ഥന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. പിന്നീട് അദ്ദേഹം ഇതിൽ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്നാണ് വിവരം. പുനലൂര്‍ എഎസ്പി യുവതികളെ വിശദമായി ചോദ്യം ചെയ്തു. യുവതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...