തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിയിലെ തീരുമാനമെടുക്കുന്നത് മുസ്‌ലിം ലീഗാണെന്ന് ബി. ജെ. പി പണ്ടേ പറഞ്ഞതാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. സി.എച്ച് മുഹമ്മദ് കോയയെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോൺഗ്രസ് ഇന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗും കോൺഗ്രസും സി.പി.എമ്മിനെ പിന്തുണച്ചു. ജനവിധി ബി.ജെ.പിക്ക് അനുകൂലമാണ്. ബി.ജെ.പിയുടെ വിജയം തടയാൻ പ്രത്യക്ഷമായും പരോക്ഷമായും സി.പി.എമ്മിന് പിന്തുണ നൽകിയതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണോയെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവന ഫേസ്ബുക്കിൽ ഒതുങ്ങുമോ എന്ന് അറിയണം. മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥമെങ്കിൽ സപ്തകക്ഷിയിലെ പങ്കാളിത്തം തള്ളണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.