മയക്കുമരുന്നുകളുടെ കടത്തും വിപണനവും തടയാൻ കർശന നടപടിയുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ കടത്തും വിപണനവും തടയുന്നതിന് കർശന നടപടിയുമായി പോലീസ്. ഇന്നലെ റാന്നിയിൽ  മൂന്നു യുവാക്കളിൻ നിന്നും എം ഡി എം എ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്തിനെ തുടർന്ന് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എല്ലാ പോലീസുദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ്. മീതൈലെനെഡൈഓക്സിമെതംഫെറ്റാമിൻ എന്ന പേരിൽ അറിയപ്പെടുന്ന എം ഡി എം എ ഒരു സൈക്കോ ആക്റ്റീവ് മയക്കു മരുന്നാണ്.

ജില്ലയിൽ അപൂർവമായി മാത്രം പിടിക്കപ്പെട്ടിട്ടുള്ള ഇത് ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നതും മനസ്സിനെ മായിക ലോകത്ത് കുറച്ചു മണിക്കൂറുകൾ എത്തിക്കുന്നതുമായ വെള്ളനിറത്തിലുള്ള മയക്കുമരുന്നാണ്. ഇത് ഉപയോഗിച്ചാൽ 30 മിനുറ്റിനും 45 മിനുറ്റിനുമുള്ളിൽ പ്രവർത്തിച്ചു തുടങ്ങുകയും 3 മുതൽ 6 മണിക്കൂർ വരെ നീണ്ടുനിൽക്കുകയും ചെയ്യും. യുവാക്കളും കുട്ടികളും ഇത്തരം മയക്കുമരുന്നുകളുടെ ഉപയോക്താക്കളോ വാഹകരോ ആകുന്നത് തടയുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ജില്ലയിലെ മയക്കുമരുന്നുകൾക്കെതിരായ നിയമ നടപടികൾക്കായി ഡാൻസാഫ് ടീം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. രഹസ്യ വിവരങ്ങൾ കൈമാറിയതിനെതുടർന്ന് റാന്നി ഡി വൈ എസ്പി മാത്യു ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത നീക്കത്തിലാണ് എം ഡി എം എ യുമായി മൂന്ന് പേരെ പിടികൂടാൻ സാധിച്ചത്. ഇവർക്ക് ഇത് ലഭിച്ചത് എവിടെ നിന്നാണ് എന്ന് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

യുവാക്കളിൽ രണ്ടുപേർ ഓടിപ്പോകുകയും പിന്നീട് രാത്രിയോടെ റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ പിടികൂടുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 3 കിലോഗ്രാം കഞ്ചാവും 36 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. ഏഴുമറ്റൂർ ചാലപ്പള്ളി പുല്ലോക്കൽ തടത്തിൽ വീട്ടിൽ സുന്ദരൻ മകൻ സുബിൻ (27)ആണ് അറസ്റ്റിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന അങ്ങാടി പുല്ലൂപ്രം ശ്രീരാഗം വീട്ടിലെ ഷെൽഫിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലാണ്
കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുത്തത്.

9 ചെറിയ ഡപ്പികളിലായാണ് ഓയിൽ സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് 1,51,000 രൂപയും ഹാഷിഷ് ന് 45000 രൂപയും വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവിന്റെയും ഹാഷിഷിന്റെയും ഉറവിടത്തെക്കുറിച്ചും ശക്തമായ അന്വേഷണം നടന്നു വരികയാണ്. പഴവങ്ങാടി കരികുളം മോതിരവയൽ കക്കുഴിയിൽ വീട്ടിൽ വിത്സൻ മകൻ ബ്ലെസ്സൻ കുര്യാക്കോസ് (23), മാമുക്ക് കല്ലൂപ്പറമ്പിൽ സജു കുര്യാക്കോസ് മകൻ നോഹിൻ സജു (26), ചേത്തക്കൽ മന്ദമരുതി താമ്റത്ത് വീട്ടിൽ ബിജു എബ്രഹാം മകൻ ബെൻ ബിജു എബ്രഹാം (28) എന്നിവരാണ് എം ഡി എം എ മയക്കുമരുന്നുമായി പിടിയിലായത്. റാന്നി ഡി വൈ എസ് പി യുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ മാരായ സായി സേനൻ, ഗീവർഗീസ് ഹരികുമാർ, പോലീസുദ്യോഗസ്ഥരായ അജി തോമസ്, സുധീഷ്, മണിലാൽ, രതീഷ്, ജോസി, ലിജു, അജി, ലിന്റോ ഉണ്ണികൃഷ്ണൻ, സുഭാഷ് ചന്ദ്രൻ എന്നിവരാണുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം .ലിജു മുഖ്യമന്ത്രി വി.ഡി....

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എം...

ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

0
കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...