ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : കര്‍ണാടക ഹുബ്ബള്ളിയില്‍ ദുരഭിമാനക്കൊല. ഗര്‍ഭിണിയായ പത്തൊന്‍പതുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് വെട്ടിയും അടിച്ചും കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പരുക്കേറ്റു. കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ഇന്നലെ രാത്രി ഹുബ്ബള്ളിയിലെ ഇനാംവീരപ്പൂര്‍ ഗ്രാമത്തിലാണ് ദാരുണകൊലപാതകം. പ്രദേശവാസി വിവേകാനന്ദന്റെ ഭാര്യ മന്യത പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ മാന്യതയുടെ പിതാവ് പ്രകാശ് ഗൌഡ പാട്ടീല്‍, ബന്ധുക്കളായ അരുണ്‍, വീരണ്ണ എന്നിവരെ ഹുബ്ബള്ളി പോലീസ് അറസ്റ്റു ചെയ്തു. പ്രണയത്തിലായിരുന്ന മാന്യതയും വിവേകാനന്ദനും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജൂണ്‍ 19ന് രജിസ്റ്റര്‍ മാര്യേജ് ചെയ്തു.

ഇതിന് ശേഷം ഹാവേരിയിലേയ്ക്ക് താമസം മാറ്റി. ഇരുവീട്ടുകാരെയും വിളിച്ച് പോലീസ് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഗര്‍ഭണിയായ മാന്യതയെയും കൊണ്ട് വിവേകാനന്ദന്‍ തിരികെ ഹുബ്ബള്ളിയിലെത്തിയത്. ഇവിടേക്കാണ് ഇന്നലെ രാത്രി മാന്യതയുടെ പിതാന് പ്രകാശും ബന്ധുക്കളും ആയുധങ്ങളുമായി എത്തിയത്. കമ്പിപ്പാരകൊണ്ട് അടിച്ചും പിക്കാസുകൊണ്ടി കുത്തിയുമാണ് കൊലപാതകം നടത്തിയത്. തടയാനെത്തിയ വിവേകാനന്ദനെയും ബന്ധുക്കളെയും ആക്രമിച്ചു. പരുക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ഹുബ്ബള്ളി പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണിമലയിൽ വൻ ലഹരിവേട്ട ; 4 കിലോ 808 ഗ്രാം കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ...

0
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ "തൂഫാൻ ദി നാർക്കോഹണ്ട്"...

​എം.വി ഗോവിന്ദന് ബക്കാർഡി അയച്ച കത്ത് പുറത്ത്; വീര്യം കുറഞ്ഞ മദ്യം പുതിയ കാറ്റഗറിയാക്കാൻ...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...

ജനങ്ങൾക്കായി വട്ടിയൂർക്കാവിൽ ലീഡർ ഭവൻ തുറന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലുള്ളവർക്ക് തങ്ങളുടെ ആവശ്യങ്ങളുമായി ഇനി ലീഡർ...