തിരുവനന്തപുരം : ഇന്ത്യൻ പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള എന്തെങ്കിലും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിലവിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന നാം എന്നും കാണുകയും അറിയുകയും ചെയ്യുന്നതാണല്ലോ. ഇപ്പോൾ തന്നെ കേന്ദ്രം കേരളത്തിന് നൽകാനുള്ള അർഹമായ വിഹിതം 65,000 കോടിക്ക് മുകളിലാണ്. കഴിഞ്ഞ കാലങ്ങളിൽ ഉള്ളതിനേക്കാൾ വിഹിതം വെട്ടിക്കുറച്ച് കേരളത്തെ തകർക്കാനുള്ള നിലപാട് സ്വീകരിക്കുന്ന കാര്യം നാട്ടിലാകെ ചർച്ചാവിഷയമാണ്. കേരളത്തിന് ലഭിക്കേണ്ടിയിരുന്ന അർഹമായ തുക വെട്ടിച്ചുരുക്കിയും നേരത്തേ മുതൽ തരാനുള്ള വിഹിതം തരാതെയും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്രവും ബിജെപി ആർ എസ് എസ് കൂട്ടങ്ങളും ശ്രമിക്കുന്നത്. ഒരു രൂപ പിരിക്കുമ്പോൾ കേരളത്തിന് നൽകുന്നത് 25 പൈസയും എന്നാൽ ഉത്തർപ്രദേശിന് അത് ഒരു രൂപ 80 പൈസയുമാണ്. ബീഹാറിന് 96 പൈസയും കർണാടകക്ക് 49 പൈസയും നൽകുന്നു. എല്ലാ സംസ്ഥാനങ്ങളോടും സ്വീകരിക്കേണ്ടത് തുല്യമായ നിലപാടാണ്. രാജ്യത്തെ എല്ലാ സംസ്ഥാനത്തെ ജനങ്ങളേയും തുല്യമായി കാണാനാണ് കേന്ദ്രഗവൺമെന്റ് ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങൾ നൽകുന്ന നികുതിയിൽ കേരളത്തിന് അർഹമായ വിഹിതം തടഞ്ഞു വെക്കുന്നത് ന്യായീകരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033