ബംഗാളിക്ക് പട്ടുമെത്ത ; സ്വകാര്യ ക്ഷേത്രം ജീവനക്കാര്‍ക്ക് പട്ടിണിയും പരിവെട്ടവും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബംഗാളിക്ക്  പട്ടുമെത്ത വിരിക്കുന്നവര്‍ നാട്ടില്‍ പട്ടിണികിടക്കുന്നവരെ കാണുന്നില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുവാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ഇവിടെ മത്സരിക്കുകയാണ്. കുളിച്ചു വൃത്തിയായി നല്ല വേഷവുമായി നടക്കുന്ന നാട്ടുകാരന്റെ മനസ്സിലും വയറ്റിലും കനലെരിയുന്നത് ആര് കാണാന്‍…. ഭക്തര്‍ക്ക് പ്രവേശനം നിരോധിച്ചതോടെ വരുമാനം നിലച്ചതിനാൽ മാർച്ച് മാസത്തിലെ ശമ്പളം പോലും സ്വകാര്യ ക്ഷേത്രം ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. ആകെ ബുദ്ധിമുട്ടിലും പ്രയാസത്തിലുമാണ് ഇവരുടെ ജീവിതം. ആരോടും കടം ചോദിക്കാന്‍ പറ്റില്ല, എല്ലാവരും ബുദ്ധിമുട്ടിലാണ്. വരുമാനം നിലച്ചതോടെ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്.

സ്വകാര്യ ക്ഷേത്ര ജീവനക്കാര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മശ്രീ എസ് രാധാകൃഷ്ണന്‍ പോറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഏറെ പ്രയസത്തിലാണ് മിക്കവരും കഴിയുന്നത്‌, എന്നാല്‍ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പുറത്തറിയിക്കാതെയാണ് ഇവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. മുഖ്യമന്ത്രിയുടെ  മാനുഷികമായ ഇടപെടല്‍ എത്രയുംവേഗം ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് എസ് രാധാകൃഷ്ണന്‍ പോറ്റി അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...