ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണനീക്കം സൈന്യം പൊളിച്ചു ; 52 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കരേവ മേഖലയില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിനുള്ള ഭീകരരുടെ നീക്കം സൈന്യം തകര്‍ത്തു. സ്‌ഫോടനത്തിനായി എത്തിച്ച 52 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് സി.ആര്‍.പി.എഫ് സംഘം ആക്രമിക്കപ്പെട്ട സ്ഥലത്തിനു ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ ആക്രമണത്തിന് നീക്കം നടന്നത്.

ജമ്മു കശ്മീര്‍ ഹൈവേയില്‍ നിന്നാണ് സ്‌ഫോടക ശേഖരം പിടികൂടിയത്. പുല്‍വാമ മാതൃകയിലുള്ള മറ്റൊരു ആക്രണമണശ്രമം തകര്‍ത്തുവെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാവിലെ എട്ടു മണിയോടെ കരേവയിലെ ഗാഡികലില്‍ പരിശോധന നടത്തിയ സൈന്യമാണ് സിന്‍ടെക്‌സ് വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചുവെച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. 416 പായ്ക്കറ്റുകളിലായിരുന്നു സ്‌ഫോടകശേഖരം ഓരോന്നിനും 12 ഗ്രാം ഭാരമുണ്ട്. മറ്റൊരു വാട്ടര്‍ ടാങ്കില്‍ നിന്ന് 50 ഡിറ്റോണേറ്ററുകളും പിടിച്ചെടുത്തു. ‘സൂപ്പര്‍-90” (എസ്-90) എന്ന ചുരുക്കപ്പേരാണ് ഇതിന് നല്‍കിയിരുന്നതെന്ന് സൈന്യം പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് സൈനികരാണ് വീരമൃത്യൂ വരിച്ചത്. പാകിസ്താനില്‍ നിന്നുള്ള മസൂദ് അസര്‍, സഹോദരന്‍ റൗഫ് അസ്ഗര്‍ എന്നിവരാണ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...