കൊല്ലം: നാടിനെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസ്സിന്റെ വിചാരണ നടപടികൾ ഫെബ്രുവരി 17 ലേക്ക് മാറ്റിയാതായി കോടതി ഉത്തരവിട്ടു. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള ആദ്യ വാദം കേൾക്കുന്നതിനാണ് കേസ് ഫെബ്രുവരിയിൽ പരിഗണിക്കുന്നത്. അറസ്റ്റ് വാറൻഡ് നിലവിലുള്ള 30 ആം പ്രതി അനുരാജിന് ഹാജരാക്കാൻ സാവകാശം തേടി ജാമ്യക്കാർ കോടതിയിൽ ഹാജരായിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ച് സമയം അനുവദിച്ചു. 13 പ്രതികൾ അവധി അപേക്ഷ സമർപ്പിച്ചു. 43ാം പ്രതി വർക്കല സ്വദേശി വിനോദ് മരിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൊല്ലത്ത് പ്രത്യേക കോടതി പ്രവർത്തനം ആരംഭിച്ചെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചിട്ടില്ലാത്തതിനാൽ പ്രത്യേക ചുമതല വഹിക്കുന്ന നാലാം അഡീഷണൽ ആൻഡ് ഡിസ്ട്രിക്റ്റ് (ഫാസ്റ്റ് ട്രാക്ക് ) കോടതി ജഡ്ജി എസ്. സുഭാഷ് ആണ് ബുധനാഴ്ച പുറ്റിങ്ങൽ വെടിക്കെട്ട് അപകട കേസ് പരിഗണിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി.ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1