കുറ്റൂർ റെയിൽ അടിപ്പാതയിൽ ഗേറ്റ് സ്ഥാപിച്ച് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതയിൽ വെള്ളക്കെട്ട് പതിവായതോടെ ഗേറ്റ് സ്ഥാപിച്ച് റെയിൽവേയുടെ പുതിയ പരിഷ്‌ക്കാരം. എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ – മനയ്ക്കച്ചിറ, തിരുമൂലപുരം – കറ്റോട് എന്നിവിടങ്ങളിലെ അടിപ്പാതകളിലാണ് ഇപ്പോൾ റെയിൽവേ ഗേറ്റ് സ്ഥാച്ചിരിക്കുന്നത്. ഇരുവെള്ളിപ്ര, കുറ്റൂർ റെയിൽവേ അടിപ്പാതകളിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും ഫലം കാണാത്തതിനെ തുടർന്നാണ് സ്ഥിരം ഗേറ്റ് നിർമ്മിച്ച് വാഹനഗതാഗതം നിയന്ത്രിക്കുന്നത്.

ഇതുകാരണം മഴക്കാലത്ത് വലിയ വാഹനങ്ങൾക്ക് ഉൾപ്പെടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇരുവെള്ളിപ്ര അടിപ്പാതയിൽ കഴിഞ്ഞവർഷം വെള്ളക്കെട്ടിൽ കാർ മുങ്ങിപ്പോയ അപകടം ഉണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് യാത്രക്കാർ അന്ന് രക്ഷപെട്ടത്. മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ തിരുമൂലപുരം അടിപ്പാത പൂർണമായും മുങ്ങുമെങ്കിലും കുറ്റൂർ അടിപ്പാതയിൽ വൈകിയേ വെള്ളം ഉയരുകയുള്ളൂ. ഈ സമയം ടോറസും ടിപ്പറും അടക്കമുള്ള വലിയ വാഹനങ്ങൾ ഇതുവഴി സുഗമമായി പോയിരുന്നു. വെള്ളക്കെട്ടിൽ അപകടം ഒഴിവാക്കാനെന്ന പേരിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ ഗേറ്റ് സ്ഥാപിച്ച് റെയിൽവേയുടെ ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...