Saturday, July 5, 2025 6:43 pm

അട്ടപ്പാടിയിൽ മഴയും ശക്തമായ കാറ്റും തുടരുന്നു ; ചുരത്തിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അഗളി: അട്ടപ്പാടിയിൽ രണ്ട് ദിവസമായി കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. ഷോളയൂർ മേഖലയിൽ 86.8 മി.മീ. മഴയും കുറവൻപാടി എസ്റ്റേറ്റ് മേഖലയിൽ 126.5 മി.മീ. മഴയുമാണ് ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ഗൂളിക്കടവ് നിന്നും ജെല്ലിപ്പാറയിലേക്കുള്ള വഴിയിൽ ദോണിഗുണ്ട് ഭാഗത്ത് അപ്രോച്ച് റോഡ് ഒലിച്ചുപോയി. അഗളി കക്കുപ്പടി സ്വദേശി ഷംസുദ്ദീന്റെ വീട്ടിലേക്ക് വൈദ്യുതി തൂൺ തകർന്നുവീണു. പരിക്കേറ്റ ഷംസുദ്ദീനെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കാറ്റിലും മഴയിലും അട്ടപ്പാടിയിൽ പലയിടങ്ങളിലും വൻ മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ വൻമരം കടപുഴകി വീണതിനെ തുടർന്ന് ഒന്നര മണിക്കൂർ ഗതാഗതം സ്തംഭിച്ചു. നെല്ലിപ്പതി, വയലൂർ, ജെല്ലിപ്പാറ എന്നിവിടങ്ങളിലും റോഡിലേക്ക് വലിയ മരങ്ങൾ വീണു.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന വൻമരവും കടപുഴകി വീണു. കുറവൻപാടി, ജെല്ലിപ്പാറ, ദോണിഗുണ്ട് മേഖലകളിൽ നാല് ദിവസമായി വൈദ്യുതി ബന്ധം തകരാറിലാണ്. രണ്ട് ദിവസമായി അട്ടപ്പാടിയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാണ്. വൈദ്യുതി തൂണുകളും കമ്പിയും തകർന്നതാണ് വൈദ്യുതി ബന്ധം വേർപ്പെടാൻ കാരണം. വൈദ്യുതി പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ ശ്രമം തുടരുകയാണ്. മഴ കനക്കുന്നതോടെ ഭവാനി പുഴയുടെ തീരങ്ങളിൽ കഴിയുന്നവരും ഇടവാണി, തുടുക്കി, ഗലസി, കടുകുമണ്ണ, ആനവായ്, പൊട്ടിക്കൽ തുടങ്ങിയ വിദൂര ആദിവാസി ഊരുകളും ഒറ്റപ്പെടുമോ എന്ന ആശങ്കയിലാണ് ജനം. അട്ടപ്പാടി കള്ളമല ഓന്ത്മല, ചിറ്റൂർ പുട്ട്മല, കുറവൻപാടി എസ്റ്റേറ്റ്, ആനക്കൽ, നരസിമുക്ക്, ഷോളൂരിലെ വിവിധ പ്രദേശങ്ങൾ, ചില ഒറ്റപ്പെട്ട വീടുകൾ എന്നിവിടങ്ങളിലെ ജനങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. വൈദ്യുതി തകരാറിലായതോടെ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും പലയിടങ്ങളിലും പണിമുടക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...

വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മകൻ...

ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി എളമക്കര പോലീസ്

0
കൊച്ചി: എറണാകുളം എളമക്കരയില്‍ ഒമാന്‍ സ്വദേശികള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന...

ജുലൈ 6 ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി

0
തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടർ പ്രകാരം ജുലൈ...