ഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽനിന്നും കൗണ്ടറുകളിൽ നിന്നുമായി ഏകദേശം 7 കോടി 9 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തൽ. സംഭാവന കൊള്ളയിൽ അറസ്റ്റിലായ പ്രതികളെ അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കോടതിയുടെ അനുമതിയോടെ ജയിലിലെത്തിയാകും ചോദ്യം ചെയ്യല്‍. ക്ഷേത്ര മുൻ ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവ് ,അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, കരുണേഷ് പാണ്ഡെ, മനീഷ് യാദവ് എന്നിവരെയാണ് അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യുക കേസിൽ അറസ്റ്റിലായ അവിനാഷ് ശുക്ലയിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക മൊഴികൾ ലഭിച്ചിരുന്നു.
സംഭാവനയിൽ നിന്ന് മോഷ്ടിച്ച പണം എല്ലാവർക്കും തുല്യമായി നൽകി എന്നും ടിന്നു യാദവ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു എന്നും ആയിരുന്നു അവിനാഷ് ശുക്ലയുടെ മൊഴി. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നാളെ നിർണായകയോഗം ചേരും.






























