കുന്നംകുളം: പ്രസവ ചികിത്സക്ക് പ്രവേശിപ്പിച്ച ഭാര്യയെ പരിചരിക്കാൻ നിന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുന്നംകുളം പോക്സോ കോടതി 12 വർഷം കഠിന തടവിനും ഒരു ലക്ഷത്തി പതിനായിരം രൂപയും പിഴയടക്കാനും ശിക്ഷ വിധിച്ചു. ആറ്റൂർ കണ്ടംപ്പുള്ളി സുരേഷിനെയാണ് (45) ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്. സംഭവം അറിയാനിടയായ ഭാര്യ പ്രതിക്കെതിരെ കുടുംബകോടതിയിൽ കേസ് കൊടുത്തപ്പോൾ അതിജീവിതയെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ 2021 ജനുവരിയിൽ എരുമപ്പെട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. 2019 ഒക്ടോബർ മാസത്തിൽ തൃശൂർ ദയ ആശുപത്രിയിൽ ഭാര്യയെ പ്രസവ ചികിത്സക്കായി അഡ്മിറ്റ് ചെയ്ത സമയത്ത് പരിചരിക്കാൻ നിന്നിരുന്ന യുവതിയെ, ഭാര്യയെ ലേബർ റൂമിൽ കൊണ്ടുപോയ തക്കത്തിൽ ആശുപത്രി മുറിയിലും 2012 കോയമ്പത്തൂരിലെ വീട്ടിലും 2019 ഡിസംബറിൽ പള്ളത്തുള്ള പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























