ന്യുഡല്‍ഹി : മാനദണ്ഡങ്ങൾ ലംഘിച്ചതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സിറ്റിബാങ്ക്, ആശിർവാദ് മൈക്രോ ഫിനാൻസ്, ജെഎം ഫിനാൻഷ്യൽ ഹോം ലോണുകൾ എന്നിവയ്ക്ക് പിഴ ചുമത്തി. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ (സിഐസി) സിറ്റി ബാങ്കിന്റെ ഡാറ്റകൾ നിരസിച്ച് റിപ്പോർട്ടുകൾ നൽകിയിട്ടും പ്രതികരണമുണ്ടായില്ല. ‘ലാർജ് എക്‌സ്‌പോഷർ’ പരിധികളുടെ വ്യാപകമായ ലംഘനം കണ്ടെത്തിയതിന് പിന്നാലെയാണ് സിറ്റിബാങ്കിന് ആർബിഐ 39 ലക്ഷം രൂപ പിഴ ചുമത്തിയത്. അതേസമയം വായ്പക്കാരുടെ ഗാർഹിക വരുമാനം സിഐസികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ആശിർവാദ് മൈക്രോ ഫിനാൻസ് വീഴ്ച വരുത്തി. മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയാണ് ആശിർവാദ്. ചില സ്വർണ്ണ വായ്പ ഉപഭോക്താക്കൾക്ക് ഫാക്റ്റ്‌ഷീറ്റുകൾ നൽകുന്നതിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആശീർവാദിന്റെ പരാതി പരിഹാര സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് ആശീർവാദ് മൈക്രോ ഫിനാൻസിന് 6.20 ലക്ഷം രൂപ പിഴ ചുമത്തിയത്. വ്യത്യസ്ത വിഭാഗത്തിലുള്ള വായ്പക്കാർക്ക് വ്യത്യസ്ത പലിശ നിരക്കുകൾ ഈടാക്കൽ, അപേക്ഷാ ഫോമുകളിലോ അനുമതി കത്തുകളിലോ ഇത് വ്യക്തമാക്കാത്തത് തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ജെഎം ഫിനാൻഷ്യൽ ഹോം ലോൺസിന് റിസർവ്വ് ബാങ്ക്1.50 ലക്ഷം രൂപ പിഴ ചുമത്തിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033