കുമ്പഴ : വെട്ടൂരിൽ രണ്ട് വീടുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ സ്വർണവും പണവും മോഷ്ടാക്കൾ അപഹരിച്ചു. വെട്ടൂർ ശാസ്ഥാമടയിൽ വീട്ടിൽ അനീഷ് കുമാർ, ആചാര്യ പറമ്പിൽ അരുൺ പ്രഭാകർ എന്നിവരുടെ വീട്ടിൽ ആണ് മോഷണം നടന്നത്. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. അനീഷ് കുമാറിന്റെ വീട്ടിൽ നിന്നും രണ്ട് ലക്ഷത്തിപതിനായിരം രൂപയും ഒരു ജോഡി കമ്മൽ, മാല, ചെയിൻ, ഞാത്ത് അടക്കം മൂന്ന് പവൻ സ്വർണവും ആണ് മോഷ്ടാക്കൾ അപഹരിച്ചത്. അരുൺ പ്രഭാകറിന്റെ വീട്ടിൽ നിന്നും മാലയും ഒരു ജോഡി കമ്മലും അടക്കം അഞ്ച് പവനും മോഷ്ടാക്കൾ അപഹരിച്ചു.
മലയാലപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നത്. തടി കച്ചവടക്കാരനായ അനീഷ് തടി വാങ്ങുന്നതിന്റെ ആവശ്യത്തിനായി ബാങ്കിൽ നിന്നും എടുത്ത പണം അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ പണമാണ് കവർന്നത്. ഒരു മാലയും രണ്ട് ലക്ഷത്തിപതിനായിരം രൂപയും അനീഷിന്റെ വീട്ടിൽ നിന്നും കള്ളന്മാർ കവർന്നു. ആചാര്യ പറമ്പിൽ അരുൺകുമാർ മേശപ്പുറത്ത് വെച്ചിരുന്ന കമ്മലും മാലയും മോഷ്ടാക്കൾ അപ ഹരിച്ചു. ഇരുവീടുകളിലും രാത്രി വീട്ടുകാർ ഉണ്ടായിരുന്നു എങ്കിലും രണ്ട് വീടുകളുടെയും ജനലുകൾ തുറന്ന് കിടന്നിരുന്നതിനാൽ ജനൽ വഴിയാണ് മോഷണം നടത്തിയത്.
വലിയ കമ്പ് ഉപയോഗിച്ചാണ് മോഷ്ടാക്കൾ മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം നടന്ന സ്ഥലത്ത് നിന്നും നീളമുള്ള തോട്ടി. പോലെയുള്ള കമ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കമ്പിൽ പശ തേച്ചാകാം സ്വർണം കവർന്നത് എന്നാണ് നിഗമനം. സംഭവത്തെ തുടർന്ന് ഡോഗ് സ്ക്വാഡും പോലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്നും പോലീസ് സ്നിപ്പർ ഡോഗ് സായ അനീഷ് കുമാറിന്റെ വീട്ടിൽ നിന്നും മണം പിടിച്ച് സമീപത്തെ ഫർണിച്ചർ വർഷോപ്പിന്റെ അടുത്ത് വന്ന ശേഷം തേവരകടവ് റോഡ് വഴി സമീപത്തെ പാടശേഖരം വഴി സഞ്ചരിച്ച് അഞ്ച് കിലോമീറ്റർ ദൂരത്തോളം സഞ്ചരിച്ചു.
സമീപത്തെ സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ സി സി റ്റി വി ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മലയാലപ്പുഴ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വിജയൻ, എസ് ഐ അനീഷ്, എ എസ് ഐ മനോജ്, സി പി ഓ മാരായ സുധീഷ്, രഞ്ജിത്ത്, ഹരികൃഷ്ണൻ, വിരലടയാള വിദഗ്ദ ശ്രീജ, സെർചർ രവികുമാർ, ഡോഗ് സ്ക്വഡ് ഓഫീസർ സബാസ്റ്റിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം ആണ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033