ന്യൂഡൽഹി: പഹൽഗാം തീവ്രവാദ ആക്രമണത്തിന് കാരണം സുപ്രീംകോടതിയാണെന്ന ആർഎസ്എസ് നേതാവ് ജെ. നന്ദകുമാറിനെതിരെ നടപടിയെടുക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി. ആർഎസ്എസിനെ ബാധിച്ചിരിക്കുന്ന മനോരോഗത്തിന്റെ പ്രതിഫലനമാണിതെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ‘വിജയ് ഷായുടെ പ്രതികരണം വിഷലിപ്തമാണ്. ഇത് ഒറ്റപ്പെട്ട പ്രതികരണമല്ല വിജയ് ഷാ സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്.
ഇയാൾക്കെതിരെയും കേസെടുക്കണം. വിക്രം മിസ്രിക്കെതിരെയും സംഘടിത സൈബർ ആക്രമണം നടത്തിയെന്നും’ ബ്രിട്ടാസ് പറഞ്ഞു.’ഓപ്പറേഷൻ സിന്ദൂറുമായുള്ള വിശദീകരണം ഇതുവരെയും കേന്ദ്രം പുറത്ത് വിട്ടിട്ടില്ല.ഒരു തീവ്രവാദി പോലും നമ്മുടെ മണ്ണിൽ കാലുകുത്തില്ലെന്നും, കാലുകുത്തിയാൽ പുരികത്തിന്റെ നെറുകയിലേക്ക് വെടിവെക്കാനറിയാമെന്നുമായിരുന്നു കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞത്. പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഒരു തീവ്രവാദിയെ പോലും ഇവർക്കെന്തുകൊണ്ട് പിടിക്കാൻ സാധിച്ചില്ല. ഇതിനെല്ലാം പാർലമെന്റിൽ മറുപടി നൽകണം’. ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033