പത്തനംതിട്ട: ആറാം തീയതി ആയിട്ടും ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പളം ലഭിക്കാതിരിക്കുന്നത് മുൻ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ കിഫ്ബി മസാല ബോണ്ട് തുടങ്ങിയ അഴിമതികളുടെ തുടർച്ചയാണെന്ന് ആൻറ്റോ ആന്റണി എംപി. ഇതിന് കാരണക്കാരനായവൻ പല നിറത്തിലുള്ള ജുബയും ഇട്ട് പത്തനംതിട്ടയിലൂടെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകരെയും ജീവനക്കാരെയും മാസശമ്പളത്തിനായി റോഡിലിരുത്തി സമരം ചെയ്യിക്കുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി നോൺ വെക്കേഷണൽ ലക്ചർസ് അസോസിയേഷൻ പത്തനംതിട്ട ജില്ല ട്രഷറിയ്ക്ക് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കൗൺസിൽ അംഗം റോജി പോൾ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡൻറ് എ. സുരേഷ് കുമാർ, എബ്രഹാം എം ജോർജ്, വി സി മാത്യു, തോമസ് കെ തോമസ്, നൃപെൻ ബോസ്, വിദ്യ വിക്രമൻ, ജിനി ലിയ രാജ്, സവിത, പ്രീത, എൻ ജിയോ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ്, സജി അലക്സാണ്ടർ, ചാന്ദിനി, എസ് പ്രേം, ജോസ് പനച്ചക്കൽ, വിൽസൺ തുണ്ടിയത്, രാജൻ പടിയറ, കെ ജി റെജി, ജ്യോതിഷ് കുമാർ, ജിജി സാം മാത്യു, റെനീസ് മുഹമ്മദ്, ലിനോ ജോർജ് എന്നിവർ പ്രസംഗിച്ചു.






























