കൽപറ്റ : 30 വർഷംമുമ്പ് സംസ്ഥാനത്ത് കോടികൾ തട്ടിയ ആട്, തേക്ക്, മാഞ്ചിയം നിക്ഷേപതട്ടിപ്പിന് സമാനമായി മറ്റൊരു തട്ടിപ്പിനുകൂടി കളമൊരുങ്ങുന്നു. 15 ലക്ഷം മുടക്കിയാൽ ചന്ദനം കൃഷി ചെയ്ത് 15 വർഷംകൊണ്ട് കോടികൾ സമ്പാദിക്കാമെന്ന മോഹന വാഗ്ദാനം നൽകിയാണ് നിരവധി നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുന്നത്. വിദേശ മലയാളികളടക്കം നിരവധിപേർ ഇത്തരത്തിൽ ലക്ഷങ്ങൾ നൽകി ചന്ദനം കൃഷി ചെയ്യാനുള്ള തോട്ടം 10 ഇരട്ടിയോളം അധികതുക നൽകി കൈവശമാക്കിയതായാണ് വിവരം. എറണാകുളം ആസ്ഥാനമായ സ്ഥാപനമാണ് ചന്ദന കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്. വയനാട്ടിലെ ചില ഭാഗങ്ങളിൽ ഇതിനായി തുച്ഛവിലക്ക് ഹെക്ടർ കണക്കിന് തോട്ടങ്ങൾ വാങ്ങിയിട്ടുണ്ട്. 30,000 മുതൽ 40,000 വരെ രൂപ വിലകൊടുത്തു വാങ്ങിയ ഭൂമിയിൽ ചന്ദനകൃഷി വാഗ്ദാനം ചെയ്ത് രണ്ടര മുതൽ മൂന്നു വരെ ലക്ഷം സെന്റിന് ഈടാക്കിയാണ് നിക്ഷേപകർക്ക് കൈമാറുന്നത്. ഇത്തരത്തിൽ 15 ലക്ഷം വരെ ഈടാക്കി അഞ്ച് സെന്റ് വീതമുള്ള പ്ലോട്ടുകളാണ് കമ്പനി കൈമാറുന്നത്. ഒരു പ്ലോട്ടിൽ 20 ചന്ദനത്തൈകൾ കമ്പനി നട്ടുപരിപാലിച്ച് 15 വർഷംകൊണ്ട് കോടികൾ ഉണ്ടാക്കിക്കൊടുക്കുമെന്നാണ് വാഗ്ദാനം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1