മോദി സർക്കാരിന് രണ്ട് വയസ്സ് ; ആഘോഷം വേണ്ടെന്ന് അണികളോട് ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി : നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികം ഇന്ന്. ആഘോഷങ്ങൾ ഒഴിവാക്കി ഒരു ലക്ഷം ഗ്രാമങ്ങളിലെത്തി ജനങ്ങളെ കാണാനാണ് ബിജെപി പാർട്ടി അണികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം നരേന്ദ്രമോദിയുടെ ജനപ്രീതിയിലുണ്ടായ ഇടിവ് നികത്താനാകുമോ എന്ന ആശങ്കയോടെയാണ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്.

5 വർഷം അധികാരത്തിൽ ഇരുന്ന ശേഷം നരന്ദ്ര മോദി ഒറ്റയ്ക്ക് 303 സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചു വന്നതാണ്. ബിജെപിക്ക് ഇത് വലിയ വിജയമായിരുന്നു. പുൽവാമയ്ക്കു ശേഷമുള്ള ദേശീയ വികാരത്തിനൊപ്പം ഉജ്ജ്വലയും ജൻധനും ഉൾപ്പടെ സാധാരണക്കാരിലേക്കെത്തിയ പദ്ധതികളും വിജയത്തിൽ വലിയ പങ്കു വഹിച്ചു. എന്നാൽ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ സംഘപരിവാർ അജണ്ട ഒരോന്നായി സർക്കാർ പുറത്തെടുത്തു. ആദ്യം ജമ്മുകശ്മീരിന്റെ  പ്രത്യേക പദവി എടുത്തുകളഞ്ഞു. ജമ്മുകശ്മീരിനെ ഫോൺ പോലും വിച്ഛേദിച്ച് ലോക്ക്ഡൗണിലാക്കിയായിരുന്നു തീരുമാനം. നിയന്ത്രണങ്ങൾ ഒരു വർഷം നീണ്ടു നിന്നു.

പിന്നീട് പൗരത്വ നിയമഭേദഗതി. രാജ്യം ആകെ പ്രതിഷേധം അലയടിച്ചു. ഷഹീൻ ബാഗിലെ സ്ത്രീകളുടെ സമരം പുതിയ ചരിത്രമായി. കൊവിഡിനു ശേഷമുള്ള ലോക്ക്ഡൗണോടെയാണ് ആ സമരം അവസാനിപ്പിക്കാനായത്. മഹാമാരിക്കിടെ ചേർന്ന പാർലമെന്റ്  സമ്മേളനത്തിൽ കാർഷിക പരിഷ്ക്കാര ബില്ലുകൾ പാസാക്കി മറ്റൊരു പ്രതിഷേധം കൂടി സർക്കാർ ക്ഷണിച്ചു വരുത്തി. ദില്ലി അതിർത്തികളിൽ തുടങ്ങിയ സമരം റിപ്പബ്ളിക് ദിനത്തിൽ നാടകീയ കാഴ്ചകൾക്കിടയാക്കി.

കർഷകസമരം സർക്കാരിന്റെ രണ്ടാം വാർഷികത്തിലും തുടരുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം കോടതി വിധിയിലൂടെയാണെങ്കിലും നടപ്പാക്കാൻ സർക്കാരിനായി. പ്രധാനമന്ത്രി തന്നെ നേരിട്ടെത്തി തറക്കല്ലിട്ടു. എന്നാൽ മോദിയുടെ രണ്ടാം ഭരണത്തെ ഇനി നിർണ്ണയിക്കാൻ പോകുന്നത് കൊവിഡ് മഹാമാരി നേരിടുന്ന രീതിയാവും. ആദ്യ തരംഗത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മോദി പിടിച്ചു നിന്നു. രാജ്യം പ്രധാനമന്ത്രിയുടെ കൂടെ ആയിരുന്നു. ബീഹാറിലെ വിജയം മോദിയുടെ ജനപ്രീതി ഇടിഞ്ഞില്ല എന്നതിന് തെളിവായി. എന്നാൽ രണ്ടാം തരംഗത്തിനു ശേഷം കഴിഞ്ഞ ഒരു മാസത്തിൽ മാത്രം ഒരു ലക്ഷത്തിലധികം പേർ രാജ്യത്ത് മരിച്ചു. ഈ കാഴ്ചകൾ രാജ്യത്തുണ്ടാക്കിയത് നിരാശയും രോഷവും. ഇത് മറികടക്കാനാകുമോ എന്ന ആശങ്ക ഭരണപക്ഷത്ത് പ്രകടമാണ്.

മഹാരാഷ്ട്രയിൽ ഭരണം പോയി. ഹരിയാനയിൽ ദുഷ്യന്തര ചൗതാലയുടെ പിന്തുണയോടെ പിടിച്ചു നിന്നു. ദില്ലിയിൽ വീണ്ടും കനത്ത തോൽവി. ഝാർഖണ്ടിലും ഉള്ള ഭരണം പോയി. ആസമും ബീഹാറും ആശ്വാസമെങ്കിലും ബംഗാൾ എന്ന ലക്ഷ്യം വീണ്ടും അഞ്ചു വർഷം അകലെയായി. മോദി ഉയരുമോ അതോ ഈ ക്ഷീണം തുടരുമോ എന്ന് ഇനി അടുത്ത വർഷം ആദ്യം നടക്കേണ്ട ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് നിർണ്ണയിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...