തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിനടുത്ത് മൂന്ന് സെക്യൂരിറ്റിക്കാർ ചേർന്നാണ് ഭക്തരെ തടഞ്ഞുവെച്ച് തട്ടിക്കയറി മർദ്ദിച്ചത്. സെക്യൂരിറ്റി ജീവനക്കാർ ഒരു ഭക്തന്റെ കൈ രണ്ടും പുറകിലേക്ക് പിടിച്ചു വെച്ചിരിക്കുന്നതും മറ്റൊരു ഭക്തനെ ഷർട്ടിൽ പിടിച്ചു വലിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ക്യൂ നിൽക്കുന്നത് ചോദിക്കാൻ ചെന്ന ഭക്തർക്ക് നേരെ സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമർദ്ദനം എന്ന അടിക്കുറിപ്പോടെയാണ് ഇന്ന് രാവിലെ മുതൽ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ദേവസ്വത്തിനോ പോലീസിനോ ഇതുവരെ ഭക്തരുടെ പരാതി ലഭിച്ചിട്ടില്ല. എന്നാൽ ഭക്തർ മർദ്ദിച്ചെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1