Saturday, July 5, 2025 10:56 am

സ്മാര്‍ട്ട് സിറ്റി കരാറില്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം വന്‍ അഴിമതി ; രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്മാര്‍ട്ട് സിറ്റിയില്‍ നിന്നു ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ടീകോമും സര്‍ക്കാരും തമ്മിലുള്ള കരാര്‍ രേഖകള്‍ പുറത്തു വിട്ട അദ്ദേഹം ടീ കോം കരാര്‍ ലംഘനം നടത്തിയെന്നും കരാര്‍ ലംഘനം നടത്തിയവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്ന അഭൂതപൂര്‍വമായ നടപടിക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും ആരോപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ദുബായ് സ്മാര്‍ട്ട് സിറ്റിയുടെ കരാര്‍ ഒപ്പു വെക്കുന്നത്. കേരളത്തിലെ 246 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു ടീകോമിനു നല്‍കി. 90,000 പേര്‍ക്ക് ജോലി നല്‍കും എന്നായിരുന്നു വാഗ്ദാനം. ടീ കോമിന്റെ വാഗ്ദാന പ്രകാരം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കി എന്ന് കണക്കുകള്‍ പുറത്തു വിടണം. കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച കമ്പനിക്കെതിരെ നടപടിയെടുക്കുകയും അവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം അവര്‍ക്ക് നികുതിദായകരുടെ പണം നഷ്ടപരിഹാരമായി നല്‍കുന്നത് ജനവഞ്ചനയാണ്. ടീകോം നടത്തിയ കരാര്‍ ലംഘനങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് എന്നു വ്യക്തമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ട്.

ടീ കോമിനു വേണ്ടി കേരളസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട വ്യക്തിയാണ് ബാജു ജോര്‍ജ്. അദ്ദേഹത്തെ തന്നെ ടീ കോമിന് നഷ്ടപരിഹാരം നിശ്ചയിക്കുന്ന കമ്മിറ്റിയുടെ അംഗമാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹത്തെ തലവനാക്കിക്കൊണ്ട് വഴിയോരങ്ങളില്‍ സംരംഭം ആരംഭിക്കാനുള്ള കമ്പനി ഉണ്ടാക്കി മാസം മൂന്നു ലക്ഷത്തില്‍ പരം രൂപ ഇപ്പോള്‍ ശമ്പളം നല്‍കി വരികയാണ്. അദ്ദേഹം എന്നിട്ട് ഇതുവരെ എന്തു വഴിയോര സംരംഭമാണ് തുടങ്ങിയത്.. ഇതെല്ലാം വന്‍ അഴിമതികളുടെ തുടര്‍ച്ചയാണ്. ഈ 246 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് ആര്‍ക്കു കൊടുക്കാന്‍ പോകുന്നു എന്നത് അടുത്ത വിഷയം. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വരും. ഐടി മന്ത്രാലയം മുഖ്യമന്ത്രിക്കു കീഴിലാണ്. ഈ അഴിമതി മുഖ്യമന്ത്രിയും മന്ത്രിമാരും അറിഞ്ഞാണ്. അതുകൊണ്ടാണല്ലോ ഇത് കാബിനറ്റ് തീരുമാനമായി പുറത്തു വന്നത് – ചെന്നിത്തല പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ജനറൽ...

കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍

0
കോഴിക്കോട് : കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍...

ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാളെ പോലീസ് പിടികൂടി

0
ചെങ്ങന്നൂർ: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തിച്ചയാളെ പോലീസ് പിടികൂടി....

മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ കെ ദാമോദരനെ അനുസ്മരിച്ചു

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരൻ കെ...