കൊൽക്കത്ത : പശുക്കടത്തിനും മയക്കുമരുന്നു കടത്തിനും അതിർത്തിയിലെ വേലികൾ മുറിക്കുന്ന സംഭവങ്ങൾ തടയാൻ പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വേലിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ച് ബി.എസ്.എഫ്. അതിർത്തി സുരക്ഷ ഉറപ്പാക്കാനും തേനീച്ചക്കൃഷിയിലൂടെ പ്രദേശത്തെ ജനങ്ങളെ സഹായിക്കാനും ലക്ഷ്യമിട്ടാണ് നാദിയ ജില്ലയുടെ അതിർത്തിപ്രദേശങ്ങളിൽ 60,000-ലധികം ഔഷധസസ്യങ്ങളും 40 തേനീച്ചപ്പെട്ടികളും സ്ഥാപിച്ചതെന്ന് ബി.എസ്.എഫ്. വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ‘വൈബ്രന്റ് വില്ലേജ്’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം നവംബറിലാണ് വേലിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിക്കുന്ന പദ്ധതി ആരംഭിച്ചത്. ആയുഷ് മന്ത്രാലയമാണ് ഔഷധസസ്യങ്ങൾ നൽകിയത്. നാഷണൽ മെഡിസിനൽ പ്ലാന്റ്സ് ബോർഡിന്റെ (എൻ.എം.പി.ബി.) സഹായത്തോടെ തേനീച്ചപ്പെട്ടികളും സ്ഥാപിക്കുകയും ചെയ്തു.





























