ന്യൂഡല്‍ഹി : സ്പുട്‌നിക് വാക്‌സിന്റെ രണ്ടാം ബാച്ച് ഇന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. മഹാമാരിക്കെതിരെയുള്ള സഹകരണത്തിന്റെ അന്താരാഷ്ട്ര മാതൃകയാണ് ഇതെന്ന് റഷ്യന്‍ അംബാസിഡര്‍ നികൊളെ കുദസേവ് അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിരോധത്തിനെതിരെയുള്ള സംയുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാക്‌സിന്‍ ഇന്ത്യയിലെത്തിയത്. ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗം കൂടിയാണ് ഇത് – റഷ്യന്‍ അംബാസിഡര്‍ പറഞ്ഞു.
രാജ്യത്ത് ഉപയോഗിക്കുന്ന ആദ്യ വിദേശനിര്‍മ്മിത കൊവിഡ് വാക്സിനാണ് സ്പുട്നിക് 5. 2021 മെയ് 1ാം തിയതിയാണ് റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ സ്പുട്നിക് ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. ഹൈദരാബാദിലെ റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയിലെ സ്പുട്നിക് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഏപ്രില്‍ 21നാണ് ഇന്ത്യ സ്പുട്നിക്കിന് അനുമതി നല്‍കിയത്. സ്പുട്നിക് 5 കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് ഉപയോഗിച്ച് തുടങ്ങിയിരുന്നു. കസ്റ്റം ഫാര്‍മ സര്‍വീസസ് മേധാവി ദീപക് സപ്രയാണ് ഇന്ത്യയില്‍ ആദ്യമായി സ്പുട്നിക് വാക്സിന്‍ സ്വീകരിച്ചത്. ഹൈദരാബാദിലെ റഡ്ഡീസ് ലബോറട്ടറിയില്‍ വെച്ചായിരുന്നു അത്.
ഇന്ത്യയില്‍ നിലവില്‍ വിതരണംചെയ്യുന്ന കൊവാക്സിനും കൊവിഷീല്‍ഡും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാണ്. ഇതില്‍ കൊവാക്സിന്‍ വികസിപ്പിച്ചതും ഇന്ത്യയിലാണ്. ആസ്ട്രസെനക്കയും ഓക്‌സ്ഫഡും സംയുക്തമായാണ് കൊവിഷീല്‍ഡ് വികസിപ്പിച്ചത്. കൊവാസ്‌കിന്‍ ഭാരത് ബയോടെക്കും വികസിപ്പിച്ചു. കൊവിഷീല്‍ഡ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഫൈസര്‍, മൊഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്സിനുകളും താമസിയാതെ ഇന്ത്യയില്‍ ലഭ്യമാവും.