കൊച്ചി : സ്കൂളിന് അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് പരീക്ഷയെഴുതാനാകാതെ വിദ്യാര്‍ഥികള്‍. കൊച്ചി ചുള്ളിക്കലിന് സമീപം മൂലംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന അരൂജ ലിറ്റില്‍ സ്റ്റാര്‍സ് സ്കൂളാണ് മുപ്പതോളം കുട്ടികളുടെ ഭാവി തുലച്ചത്. കുട്ടികള്‍ക്ക് ഹാള്‍ടിക്കറ്റ് ലഭിക്കാതായതോടെയാണ് സംഭവം പുറത്തായത്.
ഒൻപത്, പത്ത് ക്ലാസുകളിലേക്ക് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകാൻ അരൂജ ലിറ്റിൽ സ്റ്റാർസ് സ്‌കൂളിന് അനുമതി ഇല്ലായിരുന്നു. ഇത് മറച്ചുവെച്ചാണ് 7 വര്‍ഷമായി സ്കൂള്‍ മാനേജ്മെന്റ് പ്രവേശനം നടത്തി വന്നിരുന്നത്. സ്‌കൂളിലെ മുപ്പതോളം വിദ്യാർത്ഥികളുടെ പരീക്ഷ എഴുതാനുള്ള അപേക്ഷ സി.ബി.എസ്.ഇ തള്ളിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായെത്തി. വിദ്യാര്‍ഥികളെ തൃശൂരിൽ ഉള്ള മറ്റൊരു സ്‌കൂളിലെത്തിച്ചാണ് എസ്.എസ്.എല്‍.എസി പരീക്ഷ എഴുതിച്ചുകൊണ്ടിരുന്നത്. തൊട്ടടുത്തുള്ള സ്‌കൂളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടിയുണ്ടായത്.