തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയിലെ ജാതീയ പീഡനങ്ങൾ അന്വേഷിക്കാൻ ജില്ലാ ജഡ്ജിമാരടങ്ങുന്ന സ്ഥിരം സമിതികളെ നിയോഗിക്കണമെന്ന് ആൾ കേരള പുലയർ മഹാസഭ. വിദ്യാഭ്യാസ മേഖലകളിൽ പല തരത്തിലുള്ള പീഡനങ്ങളും ജാതീയ വിവേചനങ്ങളും തുടർ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. യൂണിവേഴ്സിറ്റി ക്യാമ്പസ് മേഖലകളിൽ ഈ പീഡനങ്ങൾ കൊലപാതകത്തിൽ കലാശിക്കുകയും തെളിവുകളുടെ അഭാവത്തിൽ ഇത്തരം കുറ്റവാളികൾ രക്ഷപെടുകയാണ്. പത്തനംതിട്ട ചുട്ടിപ്പാറ സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിലെ വിദ്യാര്‍ത്ഥിനി അമ്മു.എസ്.സജീവിന്‍റെ ദുരൂഹ മരണത്തിനു ശേഷം അതേ സ്ഥാപനത്തിലെ പഠിച്ചിറങ്ങിയ ഒരു ദളിത് പെൺകുട്ടി അവർക്കുണ്ടായ മാനസികപീഡനം നവമാധ്യമങ്ങളുടെ പ്രചരിപ്പിക്കുകയുണ്ടായി എന്നും യോഗത്തില്‍ പറഞ്ഞു. വിദ്യാർത്ഥികളുടെയും അദ്ധ്യാപക ഉദ്യോഗസ്ഥമാരുടെയും പീഡനങ്ങൾ ഏല്‍ക്കുന്ന കുട്ടികൾ പഠിക്കണം എന്നുള്ള താൽപര്യത്തിൽ പുറത്തു പറയുവാൻ താല്പര്യപ്പെടുന്നില്ല എന്നതാണ് സത്യമെന്നും ആൾ കേരള പുലയർ മഹാസഭ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























