ഓഹരിത്തട്ടിപ്പ് കേസ് ; അദാനി ഗ്രൂപ്പിനെതിരെ വിശദമായ അന്വേഷണം നടത്താതെ സിബിഐ

For full experience, Download our mobile application:
Get it on Google Play

ഡൽ​ഹി: അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾ അറിഞ്ഞിട്ടും നിസാരകാര്യങ്ങൾ പറഞ്ഞു വിശദമായ അന്വേഷണം നടത്താതെ സിബിഐ. ഡി.ആർ.ഐ ആണ് തട്ടിപ്പ് സംബന്ധിച്ച വിവരം സി.ബി.ഐയെ അറിയിച്ചത്. അന്വേഷണം അവസാനിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖ പുറത്ത് വന്നു. അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകളെ തുറക്കാവുന്ന താക്കോലാണ് ഡി.ആർ.ഐ 2014 ഇൽ സി.ബി.ഐയ്ക്ക് കൈമാറിയത്. സി.ബി.ഐയ്‌ക്ക് മാത്രമല്ല സെബി, ഇ.ഡി എന്നീ ഏജൻസികൾക്കും ഡി.ആർ.ഐ കത്ത് കൈമാറിയിരുന്നു. എന്നാൽ സെബിയും ഇ.ഡിയും ഇതിൽ നടപടികൾ എടുത്തില്ല. ഡി.ആർ.ഐ നൽകിയ വിവരങ്ങളെ ആസ്പദമാക്കി അന്വേഷണം സിബിഐ മുന്നോട്ട് കൊണ്ടു പോയില്ല.

2014 ജൂൺ 12 നാണു സിബിഐ അദാനിക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എഫ്. ഐ. ആർ ഇട്ടുള്ള വിശദമായ അന്വേഷണത്തിനു മുതിർന്നില്ല. മഹാരാഷ്ട്രയിൽ കേസ് അന്വേഷത്തിനു സംസ്ഥാന സർക്കാരിൽ നിന്നും അനുമതി അവശ്യമാണ്. ഈ അനുമതിയിൽ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 2015 ജൂലൈ 15 ന് അന്വേഷണം അവസാനിപ്പിച്ചെന്ന സിബിഐ ചൂണ്ടിക്കാട്ടുന്നു. ബില്ലിൽ തുക പെരുപ്പിച്ചു കാട്ടിയയതായി സംശയം തോന്നിയപ്പോൾ ഡി.ആർ.ഐ നടത്തിയ തുടർ പരിശോധനയിലാണ് കള്ളകണക്കിലേക്ക് വഴി തുറന്നത്. സെബി, ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികൾ സംയുക്തമായി അന്വേഷിക്കേണ്ട കേസാണ് ആരും തൊടാതെ അദാനി രക്ഷപ്പെട്ട് പോയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...