പത്തനംതിട്ട : ഉന്നത വിദ്യാഭ്യാസത്തിന് വഴിമുട്ടി കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ പലതുണ്ടായിട്ടും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നത് തുടർക്കഥയാകുന്നു. അതിന്‍റെ ഒടുവിലത്തെ ഇരയാണ് കോന്നി സ്വദേശിനി അതുല്യ. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിൽ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളണമെന്ന് കേരള ഹൈക്കോടതിയടക്കം നിരവധി തവണ അഭിപ്രായപ്പെടുകയും വിധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഇപ്പോഴും പല ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കുന്നത്.
മാതാപിതാക്കളുടെ തിരിച്ചടവ് ശേഷിയല്ല ഇതില്‍ മാനദണ്ഡമാക്കേണ്ടതെന്നും ഹൈക്കോടതിയടക്കം നിരവധി കേസുകളിൽ വിധിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പഠനം കഴിഞ്ഞ് ജോലി ലഭിച്ച ശേഷമാണ് തിരിച്ചടവ് തുടങ്ങേണ്ടത്. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന്‍റെ മനദണ്ഡം ഇത്തരത്തിലാണെന്ന് നിയമം മൂലം തന്നെ നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യവും ധനകാര്യ സ്ഥാപന അധികൃതർ പലപ്പോഴും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. രക്ഷാകർത്താക്കളുടെ സിബിൽ സ്കോർ (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ്) കുറവാണെന്ന കാരണത്താൽ വിദ്യാർഥിക്ക് വായ്പ നിഷേധിക്കരുതെന്നും കോടതി വിധിയുണ്ട്. ഇത്തരം കോടതി വിധികളുണ്ടായിട്ടും വായ്പാ നിഷേധം തുടർക്കഥയാകുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033