കണ്ണൂര്‍: എന്നും അധികാരത്തിലിരിക്കുമെന്ന് വിചാരിക്കേണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി. എഫ് വന്നാൽ പിണറായിക്ക് കൽത്തുറങ്ക് ഒരുക്കുമെന്നും കെ.പി. സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് ജില്ലാകമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.സുധാകരൻ. കണ്ണൂർ സെൻട്രൽ ജയിലിൽ നിങ്ങൾക്ക് ഒരുസ്ഥാനമുണ്ടെന്നു ഓർക്കണമെന്നും രാഷ്ട്രീയ ജീവിതത്തിന്റെ അവസാനകാലം അവിടെ കഴിയേണ്ടിവരുമെന്ന് ഓർക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
എത്രതവണ എന്നെ കൊല്ലാൻ നോക്കി, പേരാവൂരിൽ വെച്ചു താഴെ ചൊവ്വ വെച്ചു എന്നെ അക്രമിച്ചു. പരിയാരത്തുവെച്ചും മട്ടന്നൂരിൽ വെച്ചും എന്നെ അക്രമിച്ചു. മട്ടന്നൂരിൽ മരണം മുൻപിൽ കണ്ടു. ബോംബും എന്റെ തലയും ഒരടി ദൂരം മാത്രം ബാക്കിയായിരുന്നു. എന്റെ തലയ്ക്കു പിന്നിൽ വെച്ച സ്യൂട്ട് കേസ് ബോംബെറിൽ ചിന്നിചിതറി. പുറകുവശത്ത് ബോംബിന്റെ ചീളുകൾ കൊണ്ടു മുറിഞ്ഞു. എത്രതവണ എന്നെ കൊല്ലാൻ നോക്കി എന്നിട്ടും താൻ മരിച്ചില്ലെന്നും നിങ്ങൾക്ക് എന്നെ കൊല്ലാൻ കഴിയില്ലെന്നും കെ.സുധാകരൻ പറഞ്ഞു. എന്നോടൊപ്പമുള്ള എത്രചെറുപ്പക്കാരെ നിങ്ങൾ കൊന്നു. മാഹിപാലത്തിനടുത്തുവെച്ചു എത്ര പേരുടെ ചിന്നിചിതറിയ മൃതദേഹം ഏറ്റുവാങ്ങിയെന്നു ഓർക്കണമെന്നും സുധാകരൻ പറഞ്ഞു.
താന്‍ തന്നെ ദുർബലനാക്കാമെന്ന് പിണറായി വിജയന്‍ കിനാവ് കാണേണ്ടെന്നും കെ സുധാകരന്‍ തുറന്നടിച്ചു. ഇമ്പാച്ചി കാട്ടി പേടിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്തപ്പോൾ അനൂപിനോട് സംസാരിച്ചു. 25 ലക്ഷം തന്നത് ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞത് അനൂപ് സമ്മതിച്ചു. പോക്സോ കേസിൽ കുടുക്കാൻ ചോദ്യം ചെയ്താൽ ദുഖിക്കേണ്ടി വരും എന്ന് ഡിവൈഎസ്പിയോട് പറഞ്ഞുവെന്നും കെ സുധാകരന്‍ പറഞ്ഞു. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തുവെന്ന് പറഞ്ഞ സുധാകരന്‍ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ എല്ലാ അഴിമതികേസുകളും അന്വേഷിക്കുമെന്നും വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033