തിരുവനന്തപുരം : വേനൽ കടുത്തപ്പോൾ തന്നെ ചൂടിന്റെ കാഠിന്യത്തിൽ കേരളീയർവെള്ളം കുടിച്ച് തുടങ്ങി.കഴിഞ്ഞ വേനലിനേക്കാൾ ചൂട് ഇത്തവണ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധരുടെ അഭിപ്രായം.വേനലിൽ ജലാശയങ്ങൾ പലതും വറ്റിത്തുടങ്ങിയതോടെ കുടിവെള്ള ക്ഷാമവും വർദ്ധിക്കും.ഇത്തവണ സംസ്ഥാനത്ത് എറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ കണ്ണൂരിൽ 38.4 ഡിഗ്രീ സെൽഷ്യസായിരുന്നു താപനില.
ചൂടിന്റെ പാരമ്യതയുണ്ടാകുന്ന മാർച്ച് മാസത്തിൽ നിലവിലുള്ളതിനേക്കാൾ 2 ഡിഗ്രി ചൂട് വരെ കൂടുമെന്നാണ് വിലയിരുത്തുന്നത്.എൽനിനോ പ്രതിഭാസവും കഴിഞ്ഞ മാസങ്ങളിൽ ലഭിക്കേണ്ട മഴ കുറഞ്ഞതും താപനില കൂടുന്നതിന് കാരണമായി.2022 മാർച്ചിൽ 41 ഡിഗ്രി ചൂട് വരെ രേഖപ്പെടുത്തിയിരുന്നു.2023 ൽ 40 ഡിഗ്രി വരെയും. ഇത്തവണ 40 ഡിഗ്രി വരെ താപനില ഉയരുമെന്നും വിദഗ്ദ്ധർ പറയുന്നു.





























